September 27, 2023

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (427)

- ആഘോഷ സീസണിന് മുന്നോടിയായി ഫ്യൂച്ചർ-റെഡി സ്മാർട്ട്ഫോണുകളുടെ വിശാലമായ ശ്രേണി - സജ്ജമായ പതിമൂന്ന് 5ജി ഗാലക്സി സ്മാർട്ട്ഫോണുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോകളിലൊന്നാണ് സാംസങ്
തിരുവനന്തപുരം; സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയാൽ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം പാറശ്ശാലയിൽ ഗ്രാമ സമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലക്ക് പ്രാധാന്യം ലഭിച്ചാൽ അതോടൊപ്പം വിനോദ സഞ്ചാരം, ഐടി, തുടങ്ങി മറ്റ് മേഖലകളിലും ഇത് ഉപയോഗിച്ച് വികസന സാധ്യതകൾ വരും. അത് മുന്നിൽ കണ്ട് വേണം പ്രവർത്തിക്കാൻ . മാനുഷിക വിഭവശേഷിക്കും ലോകോത്തര സാധ്യതയുണ്ട്. അതു കൂടി പ്രയോചനപ്പെടുത്തണം. കാർഷിക മേഖലയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നാടിന്റെ സമ്പദ് ഘടന ശക്തിപ്പെടുത്തിയാവണം നാടിന്റെ വികസനത്തിന് മുൻകൈയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം കർഷകരും ചെറുകിട കർഷകരാണ്. ആഗോള തലത്തിലുള്ള മാറ്റങ്ങൾ അവരെ ബാധിക്കുന്നുണ്ട്. ആഗോള തലത്തിലെ മാറ്റം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അതിനെ നേരിടുക തന്നെ വേണം. ചെറുകിട കർഷകർക്ക് ഒറ്റക്ക് വൻകിടക്കാരെ നേരിടാനാകില്ല. ആ സാഹചര്യത്തിൽ ചൂഷണത്തിൽ നിന്നും മോചനം ലഭിച്ച് കച്ചവടം നടത്താനുള്ള അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് പ്രാദേശിക തലത്തിലുള്ള കർഷക കൂട്ടായ്മകൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണം ലക്ഷ്യം വെച്ചാണ് പദ്ധതി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. കേന്ദ്ര സംസ്ഥാന മന്ത്രിമാർ വികസന പ്രശ്നങ്ങളിൽ വിയോചിക്കുന്ന മേഖലകൾ വളരെ വിരളമാണ്. കാർഷിക മേഖലയിൽ യോചിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. എംഎൽഎമാരായ കെ. അൻസലൻ, എം. വിൻസന്റ് , പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ബെൻഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു സ്മിത,അംഗം സുനിൽ എം, ഗ്രാമ സമൃദ്ധി എഫ്.പി.ഒ ചെയർമാൻ എസ്. രാമചന്ദ്രൻ നായർ, ഇന്ത്യൻ റെഡ് ക്രോസ്സ് ചെയർമാൻ എം.ആർ രഞ്ജിത്ത് കാർത്തികേയൻ, സിഇഒ ജ്യോതി എം തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാര്‍ഡ് ലഭിച്ചത്.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി സുപ്രധാനമായൊരു കരാര്‍ ഒപ്പിട്ടു.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 'ഭാരത് ബാങ്ക്' യൂണിറ്റിന് രൂപം കൊടുക്കും.
ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്.
ദില്ലി: രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന(WHO). സിറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ നിർദ്ദേശിക്കുന്നത്.
ദില്ലി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം.
ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായ്ത്ത് . സ്വാതന്ത്ര്യ സമരം നൂറ് വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക സമരമെന്നും ടിക്കായത്ത് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ടിക്കായത്ത് പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചർച്ചയെന്ന് ആവശ്യപ്പെട്ടു. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ, എന്നാൽ ഇന്ധന വില വർധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാരാണാസി മഹാ പഞ്ചായത്ത് തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് ടിക്കായത്ത് വ്യക്തമാക്കി. സമരത്തിൻ്റെ ഭാവി സർക്കാരിൻ്റെ തീരുമാനം പോലെയാകും. യുപി തെരഞ്ഞെടുപ്പിൽ കർഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നാണ് കർഷക നേതാവിന്റെ അവകാശവാദം. ബിജെപിക്കെതിരെ യുപി മിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടാം വാരമാകും മഹാപഞ്ചായത്തെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.കർഷക സമരത്തിനും ഭാരത് ബന്ദിനുമുള്ള കേരളത്തിലെ പിന്തുണയ്ക്ക് രാകേഷ് ടിക്കായത്ത് നന്ദി അറിയിച്ചു.
ദില്ലി: വിവാദ കാർഷികനിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന്പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ.