October 24, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (447)

ജുലാന: ഹരിയാന നിയസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് ആണ് ജനവിധി തേടിയത്. 6015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം ലീഡ് ചെയ്യുന്നു. മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഈ മണ്ഡലത്തിൽ മുന്നിലുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് എതിരാളികൾ.
ദില്ലി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ നിർണായക നീക്കവുമായി ബിജെപി രം​ഗത്ത്. ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കൾ. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങൾ നിരാശയിലായിരുന്നു. ഹരിയാനയിൽ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കൾ പറഞ്ഞിരുന്നതും. അതിനിടയിലാണ് വീണുകിട്ടിയ അവസരമെന്ന നിലയിൽ ഹരിയാനയിലെ ഫലം മാറിമറിയുന്നത്. കോൺ​ഗ്രസിനെ മലയ‍ത്തിയടിച്ച് ബിജെപി മുന്നേറുകയായിരുന്നു. ഈ ഫലം മുൻ നിർത്തി ജനറൽ സെക്രട്ടറിമാരുടെ യോ​ഗം വിളിച്ച് സർക്കാർ രൂപീകരണത്തിനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് ബിജെപി. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതല്‍ ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടക്കുന്നുണ്ടെന്ന് ഭൂപേന്ദര്‍ യാദവ് ആരോപിച്ചു. പരിസിസ്ഥി ലോല മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക രാഷ്ട്രീയക്കാര്‍ അനധികൃത മനുഷ്യവാസത്തിന് നിയമവിരുദ്ധമായ സംരക്ഷണമാണ് നല്‍കുന്നത്. ടൂറിസത്തിന്റെ പേരില്‍ പോലും അവര്‍ ശരിയായ മേഖലകള്‍ ഉണ്ടാക്കുന്നില്ല. അവര്‍ ഈ പ്രദേശത്ത് കൈയേറ്റം അനുവദിച്ചു. അതീവ പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഞങ്ങള്‍ ഇതിനകം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വനംവകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അവര്‍ കേരള സര്‍ക്കാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു,' അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കണം. മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിലോല മേഖലയില്‍ അനധികൃത താമസവും ഖനനവും പാടില്ലെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വളരെക്കാലമായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ ഒഴിവാക്കുകയാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് പെദ് മാ കേ നാം' കാമ്പയിനിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഈ കാമ്പെയ്നിന് കീഴില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 26 കോടിയിലധികം ആളുകള്‍ പോര്‍ട്ടലില്‍ പ്രവേശിച്ചു. ഇത് പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നു.
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടക്കുന്നുണ്ടെന്ന് ഭൂപേന്ദര്‍ യാദവ് ആരോപിച്ചു. പരിസിസ്ഥി ലോല മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക രാഷ്ട്രീയക്കാര്‍ അനധികൃത മനുഷ്യവാസത്തിന് നിയമവിരുദ്ധമായ സംരക്ഷണമാണ് നല്‍കുന്നത്. ടൂറിസത്തിന്റെ പേരില്‍ പോലും അവര്‍ ശരിയായ മേഖലകള്‍ ഉണ്ടാക്കുന്നില്ല. അവര്‍ ഈ പ്രദേശത്ത് കൈയേറ്റം അനുവദിച്ചു. അതീവ പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഞങ്ങള്‍ ഇതിനകം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വനംവകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അവര്‍ കേരള സര്‍ക്കാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു,' അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കണം. മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിലോല മേഖലയില്‍ അനധികൃത താമസവും ഖനനവും പാടില്ലെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വളരെക്കാലമായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ ഒഴിവാക്കുകയാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് പെദ് മാ കേ നാം' കാമ്പയിനിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഈ കാമ്പെയ്നിന് കീഴില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 26 കോടിയിലധികം ആളുകള്‍ പോര്‍ട്ടലില്‍ പ്രവേശിച്ചു. ഇത് പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നു.
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വലിയ നാശം. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും വിരവധി പേരെ കാണാതായി. ഡല്‍ഹിയില്‍ ഒറ്റ ദിവസം പെയ്തത് 14 വര്‍ഷത്തിനിടെയുള്ള റെക്കോഡ് മഴയാണ്. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സുരക്ഷിതമെങ്കില്‍ വീടിനുള്ളില്‍ തന്നെ തുടരണം അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഐഎംഡി മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഓഗസ്റ്റ് ഒന്നിന് അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു. ലുട്ടിയന്‍സ് ഡല്‍ഹിയിലെ റോഡുകളിലും ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും ഗതാഗതം താറുമാറായി. കൊണാട്ട് പ്ലേസില്‍ നിരവധി ഷോറൂമുകളിലും റെസ്റ്റോറന്റുകളിലും വെള്ളം കയറി. ഗാസിപൂരില്‍ ഖോഡ കോളനിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ തെന്നിവീണ് അമ്മയും മകനും മുങ്ങി മരിച്ചു. നോയിഡയില്‍ രാത്രി പെയ്ത കനത്ത മഴയില്‍ നിരവധി അടിപ്പാതകള്‍ വെള്ളത്തിനടിയിലായി. ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കില്‍ വെള്ളം നിറഞ്ഞ റോഡിലേക്ക് കേടായ വൈദ്യുതികമ്പി വീണതിനെ തുടര്‍ന്ന് മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതത്തെയും തടസപ്പെടുത്തി. ഡല്‍ഹിയിലേക്കുള്ള 10 വിമാനങ്ങളെങ്കിലും ജയ്പൂരിലേക്കും ലഖ്നൗവിലേക്കും തിരിച്ചുവിട്ടു. ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലും മേഘവിസ്‌ഫോടനം ഉണ്ടായി. മുഹല്‍ തെരാംഗിന് സമീപമുള്ള രാജ്ബാന്‍ ഗ്രാമത്തിലെ മേഘവിസ്‌ഫോടനം മണ്ണിടിച്ചിലിന് കാരണമായി. ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ്. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ജഖനിയാലിയില്‍ മേഘസ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമനോട് ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കുള്ള പ്രീമിയങ്ങളില്‍ ചുമത്തിയ ജി എസ് ടി പിന്‍വലിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്ര ബജറ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി നിര്‍മല സീതാരാമന് കത്ത് അയച്ചിരിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനം ജി എസ് ടി ചുമത്തുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അപകടങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാണ് ഇന്‍ഷുറന്‍സ് എന്നിരിക്കെ 18 ശതമാനം നികുതി ചുമത്തിയത് എല്‍ ഐ സിയുടെ വളര്‍ച്ചയെ ബാധിക്കും എന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. കെഎസ്ഇബി ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജി എസ് ടി ചുമത്തുന്നത് ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്ക് നികുതി ചുമത്തുന്നതിന് തുല്യമാണ് എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മെഡിക്കല്‍ ഇന്‍ഷുറന്‍സിന് നികുതി ചുമത്തുന്നത് സാമൂഹിക പ്രാധാന്യമുള്ള ഈ മേഖലയുടെ വളര്‍ച്ചയെ തടസപ്പെടുത്തും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയുടെ ജി എസ് ടി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കണം എന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ലൈഫ് ഇന്‍ഷുറന്‍സ് വഴിയുള്ള സമ്പാദ്യത്തിന്റെ വ്യത്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഐടി കിഴിവ് പുനരാരംഭിക്കല്‍, പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഏകീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യൂണിയന്‍ ഉന്നയിച്ചതായി ഗഡ്കരി പറഞ്ഞു. ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി എസ് ടി 12 ശതമാനമായി കുറയ്ക്കണമെന്ന് ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനിടെയാണ് രണ്ട് മേഖലകളിലെയും ജി എസ് ടി പൂര്‍ണമായി നീക്കം ചെയ്യണമെന്ന് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. അതേസമയം കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെച്ചൊല്ലി വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ് വിവിധയിടങ്ങളിലായി രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരിശോധനക്കിടെ കര്‍ണാടകയില്‍ അനധികൃതമായി സൂക്ഷിച്ച 7.60 കോടി രൂപ മൂല്യം വരുന്ന പണവും സ്വര്‍ണവും വെള്ളിയും പിടികൂടുകയുണ്ടായി.
Page 1 of 32