May 02, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (394)

ഹാസ്യതാരം എന്ന നിലയില്‍ വരനെ ആവശ്യമുണ്ട്, ഹോം എന്നീ ചിത്രങ്ങളില്‍ ഉള്‍പ്പെടെ ജോണി ആന്റണി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.
ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ച് വരികയാണ്. താരപുത്രന്‍മാരുടെയും താരപുത്രികളുടെയും സമാഗമത്തിന് വഴിയൊരുക്കിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബോളിവുഡ് താരങ്ങളും തമിഴകത്തിന്റെ താരങ്ങളുമൊക്കെ മരക്കാറില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്. കളിക്കൂട്ടുകാരിയായ കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ത്ഥ്, അനി ശശി തുടങ്ങി താരപുത്രന്‍മാരും താരപുത്രികളുമെല്ലാം സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. ഇതാദ്യമായാണ് കല്യാണി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് മുന്‍പേ കരുതിയിരുന്നുവെങ്കിലും അടുത്ത് തന്നെ അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. കല്യാണിയുടെയും പ്രണവിന്റെയും നൃത്തച്ചുവടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കിടിലന്‍ നൃത്തച്ചുവടുകളുമായാണ് ഇരുവരും എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരുടെ ലുക്കുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫിലിം സിറ്റിക്ക് പുറമെ ഊട്ടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മഞ്ജു വാര്യരാണ്.
ബോളിവുഡ് യുവതാരങ്ങള്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴിച്ച നടത്തി. കരണ്‍ ജോഹര്‍ ആണ് യുവതാരങ്ങളുടെ യോഗം സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ പുരോഗതിയും സിനിമയിലെ പ്രശ്ങ്ങളുമെല്ലാം നരേന്ദ്രമോദിയുമായി യുവതാരങ്ങള്‍ പങ്കുവച്ചു. സിനിമയില്‍ നല്ല മാറ്റങ്ങള്‍ വരന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. സിനിമ ടിക്കെറ്റിന് വില കുറച്ചതിന് കരണ്‍ ജോഹര്‍ നരേന്ദ്ര മോദിയോട് നന്ദി അറിയിച്ചു. സല്‍മാന്‍ ഖാന്‍, ആമിർ ഖാന്‍, ഷാരൂഖാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ . ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി അഭിനയിക്കുന്നത്. ദ ആക്സിഡന്റല്‍ പ്രൈം സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജര്‍മന്‍ നടി സുസന്‍ ബെര്‍‌നെര്‍ട് ആണ് സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. 3000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ നാലു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഏറെ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളിയത്.വി കാമേശ്വര്‍ റാവു ബെഞ്ചിന്റേതായിരുന്നു തീരുമാനം. വിധിക്കെതിരെ ഹര്‍ജിക്കാരി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും ലുക്കിലും വ്യത്യസ്തമായിരിക്കണം ഓരോ സിനിമയുമെന്നാണ് താരങ്ങളെല്ലാം ആഗ്രഹിക്കുന്നത്. സിനിമകള്‍ മുന്നേറുന്നതിനൊപ്പം തന്നെ വിവാദങ്ങളും കുറവല്ല. താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് അടുത്തിടെയായി പുറത്തുവന്നത്. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ ചില്ലറ പൊല്ലാപ്പുകളൊന്നുമായിരുന്നില്ല പാര്‍വതിക്ക് നേരിടേണ്ടി വന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചത്. കേവലമൊരു കഥാപാത്രമാണ് അതെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ താരം അങ്ങനെയല്ലെന്നും വ്യക്തമാക്കി ആരാധകര്‍ രംഗത്തെത്തിയിരുന്നു.
ശക്തമാ നിലപാടുമായി ചലച്ചിത്രാസ്വാദകരുട കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ്ബ്. മൂന്നാമത് സിപിസി പുരസ്കാരത്തിനുളള ഒൺവൈമ്‍ വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പ്രധാനപ്പെട്ട തീരുമാനമറിയിച്ച് സിപിഎസ് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. സിപിസി പുരസ്കര നിർണ്ണയത്തിൽ നിന്ന് നടൻ ദിലീപിനേയും അലൻസിയാറിനേയും ഒഴിവാക്കിയിരിക്കുകയാണത്രേ. ഇരുവരേയും അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിവരം സിപിസി തങ്ങളുടെ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് നിവിന്‍ പോളിയും മഞ്ജിമ മോഹനും. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ഇരുവരും ഭാഗ്യ ജോഡികളായി മാറിയിരുന്നു. വടക്കന്‍ സെല്‍ഫിക്കു ശേഷം നിവിന്റെ നായികയായി മഞ്ജിമ വീണ്ടുമെത്തുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തിലെ മഞ്ജിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ജോസഫിനു ശേഷം മഞ്ജു വാര്യരുടെ നായകനായി ജോജു! എത്തുന്നത് ജോഷി ചിത്രത്തില്‍? നിവിന്‍ പോളിയായിരുന്നു നടിയുടെ ചിത്രം പങ്കുവെച്ചത്. അതേസമയം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ജനുവരി 18നാണ് മിഖായേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. മിഖായേലിന്റെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഹാസ്യ താരമാണ് സലീം കുമാർ. കോമഡി കഥാപാത്രങ്ങളായാലും സീരിയസ് കഥാപാത്രങ്ങളായാലു സലീം കുമാറിന്റെ കൈ കളിൽ ഭഭ്രമായിരിക്കും. താരത്തിന് കേരളത്തിൽ മാത്രമല്ല അങ്ങ് വിദേശത്തും താരത്തിന് ഫാൻസുണ്ട്.സലീം കുമാറിന് ട്രിബ്രൂട്ടുമായി വിദേശ സംഗീതഞ്ജൻ ഗ്രേസി ലോങ്ങ് രംഗത്ത്. താരം തകർത്ത് അഭിനയിച്ച് കയ്യടി വാങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ.. എന്നു തുടങ്ങുന്ന പാട്ടാണ് ലോങ്ങ് വേണ്ടി ആലപിച്ചത്. കൂടാതെ ഗ്രേസി ലോങ്ങിന്റെ പാട്ട് സലീം കുമാർ തന്റേ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. പാട്ടിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ഇതു മുൻപ് ഗ്രേസ് ആലപിച്ച ആയിരം കണ്ണുമായി എന്നു തുടങ്ങുന്ന ഗാനത്തിനു പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.



 

 

കഥയില്ലായ്മകളാണ് മലയാള സിനിമയെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. അതിനുള്ള ശക്തമായ ഉത്തരമാണ്, ഒടിയന്‍ എന്ന മിത്തിനെ അടിസ്ഥാനമാക്കി താരസൂര്യന്‍ മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രം. അന്‍പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന ഒടിവിദ്യ എന്ന മിത്താണ് കഥയുടെ ഇതിവൃത്തം. പാലക്കാട് തേന്‍കുറിശ്ശി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അവസാനത്തെ ഒടിയന്‍ ആയ മാണിക്യന്‍ മലയാളത്തനിമ നിറഞ്ഞു തുളുമ്പുന്ന ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമാണ് എന്ന കാര്യത്തില്‍ സംശയമില്ല. തിയേറ്ററില്‍ ഒരാഴ്ച പിന്നിടുന്ന ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്നത്, നവ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ദൃശ്യഭാഷ എത്ര മഹത്തരമെന്ന സത്യമാണ്. ഒടിവിദ്യകളെക്കുറിച്ച് നാം കേട്ടുപഴകിയ കഥകള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് ഹരികൃഷ്ണന്റെ തിരക്കഥ നമ്മോട് കഥ പറയുന്നത്. നാടോടിക്കഥകള്‍ പോലെ തോന്നിക്കുന്ന മിത്തിനെ വൈകാരിക തീവ്രമുള്ള കഥ പറഞ്ഞ സംവിധായകന്‍ പ്രേക്ഷകരുടെ ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് എല്ലാ ചേരുവകളും കൃത്യമായി ഉപയോഗിച്ചിരിക്കുന്നത്. മൂര്‍ച്ചയുള്ള ഡയലോഗുകളും ഹൃദയത്തില്‍ തൊടുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമൊക്കെ ചേര്‍ന്ന കലാമൂല്യമുള്ള ഒരു നല്ല കുടുംബചിത്രമാണ് ഒടിയന്‍. മാണിക്യന്‍ ആയി മോഹന്‍ലാല്‍ സ്‌ക്രീനില്‍ ഓരോ നിമിഷവും ജീവിച്ചു കാണിക്കുമ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മഞ്ജുവാര്യരുടെയും പ്രകാശ് രാജിന്റെയും. ഇവര്‍ക്കൊപ്പം മല്‍സരിക്കുന്ന പെര്‍ഫോമെന്‍സാണ് സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, കൈലാഷ്, സന അല്‍ത്താഫ്, ശ്രീജയ, നരെയ്ന്‍, അനീഷ് ജി മേനോന്‍ തുടങ്ങിയവരുടെ വേഷങ്ങളും. പ്രേക്ഷരെ പിടിച്ചിരിത്തുന്ന സാങ്കേതികമികവാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ക്യാമറാമാന്‍ ഷാജികുമാര്‍ ഒരുക്കിയ ദൃശ്യങ്ങള്‍ കാഴ്ചക്കാരന്റെ ആത്മാവിനെ തൊടുന്നതാണ്. എടുത്തു പറയേണ്ട ഒന്നാണ് പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ രംഗങ്ങളും മികച്ച വി.എഫ്.എക്‌സും. അതിമനോഹരമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങ് മികവും ഒടിയന്‍ എന്ന ചിത്രത്തെ ലോകോത്തരമികവിലേക്കെത്തിക്കുന്നു. മോഹന്‍ലാല്‍ ടീം ഒരുക്കിയ ഈ ചിത്രം മലയാളത്തിന്റെ എക്കാലത്തെയും ഒരു ക്ലാസിക്കാണ്.

ആദിക്കുശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം ഗോവ കൊച്ചി, വാഗമൺ, ബാലിദ്വീപ്, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പുരോ ഗമിക്കുന്നു. മുളകുപാടം ഫിലിംസിന്റ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ റൊ മാന്റിക് ത്രില്ലറിന്റെ തിരക്കഥയും സംവിധാനവും അരുൺ ഗോപി. മനോജ്‌ കെ ജയൻ, സിദ്ദിഖ‌്, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, മാല പാർവതി, ശ്രീദേവി ഉണ്ണി, ശ്രീധന്യ തുടങ്ങിയവരും അഭിനയിക്കുന്നു. ഗാനരചന ഹരിനാരായണൻ. സംഗീതം ഗോപി സുന്ദർ.