April 27, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (437)

ദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരെ മോദി സര്‍ക്കാര്‍ കൈവിടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോക്‌സഭയില്‍ എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

സ്‌പോണ്‍സറെ മാറുന്നതടക്കമുള്ള കാര്യങ്ങളില്‍ സഹായം നല്‍കും. എക്‌സിറ്റ് വീസ, ഇന്ത്യയിലേക്കുള്ള സൗജന്യ ടിക്കറ്റ് എന്നിവ അനുവദിക്കുക, ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴയില്‍ ഇളവ്, സ്‌പോണ്‍സറെ മാറുന്ന കാര്യത്തില്‍ സാധ്യമായ സഹായം നല്‍കുക എന്നിവയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്കും സാധ്യമായ സഹായം നല്‍കി വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പുനരധിവാസം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയില്‍ 2011ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണം കഴിഞ്ഞ സെപ്റ്റംബറില്‍ പന്ത്രണ്ട് മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു. ആയിരക്കണക്കിന് മലയാളികള്‍ക്കാണ് ഇക്കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിലാണ് തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.

ബിജെപിയിലെ ചില നേതാക്കള്‍ സംസാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. രാഷ്ട്രീയക്കാര്‍ വാചകമടി മാത്രം നടത്തുന്നത് കുറയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓരോ സംഭവത്തിന് ശേഷവും മാധ്യമങ്ങളെ കാണാറില്ലല്ലോയെന്ന് ഗഡ്കരി ചോദിച്ചു. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളുമായി വളരെക്കുറച്ച് മാത്രമേ ആശയവിനിമയം നടത്താവൂ. എന്നാല്‍ ബിജെപിയില്‍ അത് ഇത്തിരി കൂടുതലുമാണെന്ന് ഗഡ്കരി പറഞ്ഞു.

എന്നാല്‍, റഫാല്‍ വിഷയത്തില്‍ ബിജെപിയുടെ എഴുപതോളം വാര്‍ത്താസമ്മേളനങ്ങള്‍ നടത്താന്‍ പോകുന്നതിനേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് നിരവധി നേതാക്കളുണ്ടെന്നും അവര്‍ക്ക് മാധ്യമങ്ങളോട് പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ എന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.

രാഹുല്‍ ഗാന്ധി ഇസ്‌ലാം മതത്തില്‍ ചേര്‍ന്നെന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് വ്യാജപ്രചരണം. വൃദ്ധനായ മുസ്ലീം പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നത് നോക്കി ഭക്തിപൂര്‍വ്വം നില്‍ക്കുന്ന രാഹുലിനെയാണ് വീഡിയോയില്‍ കാണുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ട്. മോദിനമ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യല്‍ തമാശ, ഇന്ത്യ 272+ തുടങ്ങി നിരവധി പേജുകള്‍ വീഡിയോ ഷെയര്‍ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2 വര്‍ഷം പഴക്കമുള്ള വീഡിയോ ആണിത്. സൂഫി പണ്ഡിതനും ആത്മീയ നേതാവുമായ മഖ്തൂം സാഹിബിന്റെ ശവകുടീരത്തിങ്കല്‍ അദ്ദേഹത്തിന് ആദരവര്‍പ്പിക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. അന്നത്തെ അയോധ്യാ സന്ദര്‍ശനത്തിനിടെ ഹനുമാന്‍ഗര്‍ഗ് അമ്പലവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.