December 07, 2025

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (506)

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ദില്ലി: ആര്‍എസ്എസിനെ താലിബാനോടുപമിച്ചതില്‍ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്.
ദില്ലി: മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ കടുത്ത അതൃപ്തിയറിയിച്ച് രാഹുല്‍ ഗാന്ധി. ഹൈക്കമാന്‍റ് അംഗീകരിച്ച ഡിസിസി പട്ടികയ്ക്കെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുദ്ധം തുടരുന്നതില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണ്.
ദില്ലി: ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് തന്‍റെ പേര് പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലി ജഡ്ജി മുഹമ്മദ് വസീം നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ദില്ലി: കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു. മാർഗരേഖ തയ്യാറാക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി.
ദില്ലി :രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി.
ദില്ലി: രാജ്യത്ത് വിപണയിൽ ലഭിക്കുന്ന ബ്രെഡ്ഡിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നിയമങ്ങളുമായി കേന്ദ്ര സർക്കാർ. ഇപ്പോൾ വിപണയിൽ കിട്ടുന്ന 14 തരം ബ്രെഡ്ഡുകളുടെ നിർമ്മാണത്തിനും നിലവാരത്തിനും മാനദണ്ഡങ്ങൾ കൊണ്ട് വരുന്ന കരട് നിയമം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് കരട് നിയന്ത്രണ ചട്ടം ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്.
ദില്ലി: താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ച നടത്തുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി വീണ്ടും ചേരും. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായിക്കാമെന്ന് ഖത്തർ പറഞ്ഞിട്ടുണ്ട്.
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ ഇന്നലത്തെ അപേക്ഷിച്ച് 3.6 ശതമാനം കുറവ് ഉണ്ടായി. 24 മണിക്കൂറിനിടെ 45,352 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 366 മരണം കൂടി കൊവിഡ് മൂലമുണ്ടായി.
മുംബൈ: സംസ്ഥാനത്തിന്‍റെ റോഡ് ഗതാഗതത്തെ താളം തെറ്റിച്ചു മുംബൈയില്‍ 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. നഗരത്തിലെ 27 ബെസ്റ്റ് ബസ് ഡിപ്പോകളില്‍ നിന്ന് സര്‍വ്വീസുകള്‍ മുടങ്ങി. ഇന്നലെ മുനിസിപ്പല്‍ കമ്മിഷണറും ബെസ്റ്റ് ജീവനക്കാരുടെ യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു മുംബൈ നഗരത്തിലെ ബെസ്റ്റ് ബസ് സര്‍വ്വീസുകളാണ് അനിശ്ചിതകാല സമരം നടത്തുന്നത്. ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. തൊഴിലാളിവിരുദ്ധ നയങ്ങള്‍, ഏകപക്ഷീയമായ തൊഴില്‍ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംഘടനകള്‍ നടത്തിയ സമരത്തിന്‍റെ തുടര്‍ച്ചായിരുന്നു മുംബൈയിലെ ബസ്റ്റ് ബസ് തൊഴിലാളി പണിമുടക്ക്. പണിമുടക്കില്‍ ഏകദേശം 25 ലക്ഷം യാത്രക്കാരെ ബാധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്‍റ് മെസോമയെ പ്രോത്സാഹിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഈ സാഹചര്യത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സാധാരണ നിരക്കുകളേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ തുക ഈടാക്കിയെന്നും ചില യാത്രക്കാര്‍ പരാതിപ്പെട്ടു.