April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മലപ്പുറം : ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന് ഗ്രാമപഞ്ചായത്ത് മുസ്്‌ലീം ലീഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു.
പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൈറ്റ് - വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ മുഴുവന്‍ എസ്.ടി കുട്ടികള്‍ക്കുമാണ് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പൊതുപരീക്ഷ തീരുന്ന ഉടനെ പ്ലസ്‍ടു കുട്ടികള്‍ക്കും തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കും. ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് അതതു സ്കൂളുകള്‍ വഴി ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന മാതൃകയില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. കൈറ്റിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വെച്ച് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് ഉത്തരംകോട് പ്രഥമാധ്യാപിക സി.ആര്‍.‍ ശിവപ്രിയയ്ക്ക് ലാപ്‍ടോപ്പ് നല്‍കിക്കൊണ്ടാണ് മന്ത്രി വിതരണോദ്ഘാടനം നടത്തിയത്.
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ തീരുമാനം.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1899; രോഗമുക്തി നേടിയവര്‍ 20,388 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ബാങ്കുകളിലൊന്നായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് (ടിഎംബി), ലോകപ്രശസ്തമായ ശ്രീ വെങ്കിടേശ്വരസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമലയില്‍ ഇ-ലോബി തുറന്നു. തിരുമല ബാലാജി ബസ്സ്റ്റാന്‍ഡിന് സമീപം സജ്ജീകരിച്ച ഇ-ലോബി, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി ധര്‍മ റെഡ്ഡി ഐഡിഇഎസ് ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമ മൂര്‍ത്തി, ടിടിഡി അഡീഷണല്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ടി.വി ശിവകുമാര്‍ റെഡ്ഡി, ടിടിഡി അന്നദാനം ട്രസ്റ്റ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഹരീന്ദ്രനാഥ്, ടിടിഡി ക്ഷേത്രം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ എം.രമേശ് ബാബു, ടിടിഡി ആര്‍-1 ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ ലോകനാഥം എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. ബാങ്ക് ഉപഭോക്താക്കള്‍, ടിഎംബി ഡയറക്ടര്‍മാര്‍, എക്സിക്യൂട്ടീവ്സ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. എടിഎം മെഷീന്‍, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍, പാസ്ബുക്ക് പ്രിന്റിങ് സൗകര്യം, ചെക്ക് ഡെപ്പോസിറ്റ് കിയോസ്‌ക്, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് എന്നിവയെല്ലാം ഒരു മേല്‍ക്കൂരയില്‍ അണിനിരത്തിയുള്ള ഇ-ലോബി, എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും. തിരുമലയില്‍ ഇ-ലോബി തുറന്നതോടെ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന് രാജ്യമൊട്ടാകെ 51 ഇ-ലോബികളായി. ചടങ്ങില്‍ ബാങ്കിന്റെ തിരുപ്പതി ശാഖയിലെ ഏതാനും വായ്പാ ഗുണഭോക്താക്കള്‍ക്ക് അനുമതിപത്രങ്ങളും, ടിടിഡിയുടെ നേതൃത്വത്തിലുള്ള ശ്രീവെങ്കിടേശ്വരഭക്തി ചാനലിന് ബാങ്കിന്റെ വരിസംഖ്യയും കൈമാറി. ശ്രീബാലാജിയുടെ പുണ്യസ്ഥലം സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും, പ്രദേശത്തെ ജനങ്ങള്‍ക്കുമായി ഇ-ലോബി സമര്‍പ്പിക്കുന്നുവെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ടിഎംബി എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമ മൂര്‍ത്തി പറഞ്ഞു. ബാങ്കിങ് സാങ്കേതികവിദ്യ കൂടുതല്‍ ഉയരങ്ങളിലെത്തിയ കാലത്ത്, ഡിജിറ്റലൈസേഷനിലൂടെയും, ഇ-ലോബിയിലൂടെയും ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ എളുപ്പമാക്കുന്നതിനെ കുറിച്ച് ടിഎംബി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ വിശാലമായ കാമ്പസില്‍ ഐടി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രകൃതി സൗഹൃദ യാത്രാ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി മൈബൈക്ക് സൈക്കിള്‍ സേവനം തുടങ്ങി. കേരള ഐടി പാര്‍ക്സ് സിഇഒ ജോണ്‍ എം തോമസും കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹറയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് സൈക്കിള്‍ ഷെയറിങ് സേവനമാണ് മൈബൈക്ക്. ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ ഒമ്പത് ഇടങ്ങളിലായാണ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കിലെ ടെക്കി സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ തുടര്‍ന്നും ഏര്‍പ്പെടുത്തുമെന്നും അവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. കൊച്ചി മെട്രോയുമായി ചേര്‍ന്ന് മൈബൈക്ക് നേരത്തെ നഗരത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കാമ്പസിനകത്തെ യാത്രകള്‍ക്ക് ഇവ ഉപയോഗിക്കാം. കൊച്ചി മെട്രോ വൈകാതെ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് ഇ-സൈക്കിളുകളുടെ ഹബ് ആക്കിമാറ്റുമെന്നും ലോക്നാഥ് ബെഹറ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ അരലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി കോവിഡ് ഭീഷണി ഒതുങ്ങിത്തുടങ്ങിയതോടെ കൂടുതല്‍ കമ്പനികള്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാമ്പസ് അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടു സജീവമാകുന്ന ഇന്‍ഫോപാര്‍ക്കില്‍ മൈബൈക്ക് സേവനവും ഐടി പ്രൊഫഷനലുകള്‍ക്കും മറ്റു ജീവനക്കാര്‍ക്കും സൗകര്യമാകും.
കൊച്ചി: സ്വകാര്യ കമ്പനിയായ(ഐഡിഡിഎം) പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ പ്രഥമിക ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 21 ന് ആരംഭിക്കുന്നു. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത്, വികസിപ്പിച്ച്, നിര്‍മ്മിക്കുന്ന കമ്പനികളിലൊന്നാണ് പാരാസ്.