മനാമ: സൗദിയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജിദ്ദയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അങ്ങിങ്ങായി മഴ പെയ്യുന്നു. പൊതുവെ മൂടി ക്കെട്ടിയ അന്തരീക്ഷമാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ജിദ്ദക്കു പുറമെ, റാബിഗ്, അല്ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ മദീന, ഖൈബര്‍, യാമ്പു, മക്ക, തായിഫ് എന്നിവടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി.
പ്രളയ ത്തില്‍ ലോറി ഒഴുക്കില്‍പെട്ട് ജിദ്ദക്കു സമീപം ഇന്ത്യക്കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ലൈത്തില്‍ ഗമീഖക്ക് കിഴക്ക് 15 കിലോമീറ്റര്‍ ദൂരെ വാദി മന്‍സിയിലാണ് അഞ്ചു തൊഴിലാളികള്‍ സഞ്ചരിച്ച മിനി ലോറി അപകടത്തില്‍പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി നാലു പേരെ രക്ഷപ്പെടുത്തി.
സൗദിയില്‍ ദിവസങ്ങളായ തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 24 പേര്‍ മരിച്ചു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റു മൂലം ജിദ്ദ തുറമുഖം രാവിലെ അല്‍പനേരം അടച്ചിട്ടു. മഴയും കാറ്റും വിമാന സര്‍വീസുകളെ ബാധിച്ചില്ല. മദീനയില്‍ പ്രളയത്തില്‍ വ്യാപക നഷ്ടങ്ങളുണ്ടായി. പ്രളയത്തില്‍ കുടുങ്ങിയ നുറോളം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
കനത്ത മഴയും മലയിടിച്ചിലും കാരണം തായിഫ്, മക്ക അല്‍കര്‍ (അല്‍ഹദ) റോഡ് അടച്ചു. അല്‍ബാഹയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട 45 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴക്കിടെ പ്രവിശ്യയില്‍ 93 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാഹയിലെ അല്‍ഹജ്റയിലും ബല്‍ജുര്‍ഷിയിലും മൂന്നു പേര്‍ പ്രളയത്തില്‍ മരിച്ചതായും അല്‍ബാഹ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജംആന്‍ അല്‍ഗാംദി പറഞ്ഞു.
റിയാദ്: കേരളപ്പിറവി ദിനത്തോടനുബന്ധിച് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭി മുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു. മലയാളം മിഷന്റെ നേതൃത്വത്തില്‍ ഭൂമി മലയാളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ ഉള്ള മലയാളികളെയെല്ലാം ഭാഗമാക്കി എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക മലയാള ദിനമായി ആചരിച്ചിരുന്നു.
കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റിയുടെയും കേളി കുടുംബവേദിയുടെയും നേതൃ ത്വത്തില്‍ എട്ടാമത് കേളി ഫുട്ബാള്‍ മത്സര വേദിയായ റയല്‍ മാഡ്രിഡ് അക്കാഡമി സ്റ്റേഡിയത്തി ലാണ് ലോകമലയാള ദിനാചരണം സംഘടിപ്പിച്ചത്. കേളി മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീ നര്‍ കെ.പി.എം സാദിഖ് ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രഹ്മണ്യന്‍ മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കേളി കുടുംബവേദി സെക്ര ട്ടറി സീബ അനിരുദ്ധന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരി പ്പാട്, സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാര്‍, ബി.പി.രാജീവന്‍, ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോ.ട്രഷറര്‍ വര്‍ഗീസ് തുടങ്ങിയ വര്‍ നേതൃത്വം നല്‍കി.
വാഴ‌്സ : ഫ്രാൻസിൽ നടന്ന ഭാരങ്ങളുടെയും അളവുകളുടെയും പൊതുസമ്മേളനം കിലോഗ്രാമിന‌് പുതിയ നിർവചനം നൽകി. കിലോഗ്രാമിനൊപ്പം ആംപിയർ, കെൽവിൻ, മോൾ എന്നിവയ‌്ക്കും പുതിയ നിർവചനം നൽകി. കിലോഗ്രാം, മറ്റ് പ്രധാന അളവ് യൂണിറ്റുകൾ എന്നിവ ഒരു വാലറ്റ് കാർഡിലേക്ക് കൊള്ളാവുന്ന തരത്തിലുള്ള സംഖ്യകളുടെ മൂല്യങ്ങൾ ഉപയോഗിച്ചു കണക്കാക്കുo. പ്ലാങ്ക് കൺസ്റ്റന്റ‌് എന്നാണ‌് ഇത‌് അറിയപ്പെടുക.
ഇതുവരെ പാരീസിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനം–ഇറിഡിയം ലോഹസങ്കര സിലിണ്ടറിന്റെ പിണ്ഡ മായാണ‌് കിലോഗ്രാം നിർവചിച്ചിരുന്നത‌്. ലെ ഗ്രാൻഡ‌് കെ എന്നറിയപ്പെടുന്ന ഇത‌് 1889 മുതലാണ‌് ലോകത്തിലെ ശരിയായ കിലോഗ്രാമായി ഉപയോഗിച്ചു തുടങ്ങിയത‌്.ഇത‌് കാലാനുസൃതമായി നവീ കരിക്കണമെന്ന‌് ആവശ്യമുയർന്നിരുന്നു. അമ്പതിലേറെ രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനം ഏകക ണ‌്ഠ മായാണ‌് മാറ്റം അംഗീകരിച്ചത‌്.
തിരു: സംസ്ഥാനം കനത്ത പ്രളയ ഭീഷണി നേരിട്ട ഈ സാഹചര്യത്തിൽ പ്രളയബാധിത മേഖലയിലെ ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 29 ന് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം ഈ മേഖലകളിൽ അ പ്രായോഗികമാണ്. അതുകൊണ്ട് ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശൂർ, വയനാട്, പത്തനംതിട്ട ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ 3 തീയതി വരെ നീട്ടി നൽകണമെന്നും സ്കൂൾ തുറന്നുവരുന്ന കുട്ടികൾക്ക് ഒരുമാസക്കാലം യൂണിഫോം നിർബന്ധമാ ക്കരുതെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ആവശ്യപെടുന്നു. ഈ ആവ ശ്യം ഉന്നയിച്ച് കെ എസ് യു വിദ്യാഭ്യാസ മന്ത്രിക്കും ഡി പി ഐ ക്കും കത്ത് നൽകി .
ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്)ന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾ ക്കും അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി പതിനേഴും കൂടിയത് ഇരുപത്തഞ്ചുമാണ്. പ്രായം ക്ലാസ് തുടങ്ങുന്ന തീയതിയനുസരിച്ച് കണക്കാക്കും.
അപേക്ഷ ഓൺലൈനായി നവംബർ ഒന്നുമുതൽ നൽകാം. ഈവർഷം നാഷണൽ ടെസ്റ്റിങ് ഏജ ൻസി (NTA)യാണ് പരീക്ഷ നടത്തുന്നത്. മെയ് അഞ്ചിനാണ് പരീക്ഷ. പേപ്പറധിഷ്ഠിത പരീക്ഷ യാണ് നടത്തുന്നത്. 2019 ഏപ്രിൽ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നീറ്റിന് അപേക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങൾ അവസാനിക്കുന്ന തീയതി നവംബർ 30.
അപേക്ഷിക്കുന്ന വിധം 1. വെബ്‌സൈറ്റ് www.nta.ac.in സന്ദർശിക്കുക അല്ലെങ്കിൽ www.ntaneet.nic.in 2. NEET ക്ലിക്ക് ചെയ്യുക. 3. യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇതിനായി യൂസർ ഐഡി, പാസ്‌വേർഡ് എന്നിവ കണ്ടെത്തണം. 4. ആവശ്യമായ വിവരങ്ങൾ എന്റർ ചെയ്യണം. 5. തുടർന്ന് സബ്‌മിറ്റ് ബട്ടൺ അമർത്തണം. 6. ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. 7. അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷയുടെ പ്രിന്റ് എടുക്കണം. 8. അപേക്ഷാഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1400 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ്.
യോഗ്യത പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് പ്ലസ്‌ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങളിൽ 50 ശതമാനവും,പട്ടിക പിന്നോക്ക വിഭാഗക്കാർ 40 ശതമാനവും മാർക്ക് നേടണം.
ചിട്ടയോടെ പരിശ്രമിച്ചാൽ മികച്ച സ്‌കോർ
നീറ്റ് പരീക്ഷാസമയം മൂന്നുമണിക്കൂറാണ്. മൊത്തം 180 ചോദ്യങ്ങളുണ്ടാകും. ഫിസിക്‌സ്, കെമി സ്ട്രി എന്നിവയിൽനിന്ന് 45 വീതവും ബയോളജിയിൽനിന്ന് 90ഉം ചോദ്യങ്ങളുണ്ടാകും. ചോദ്യമൊ ന്നിന് നാലു മാർക്കുവീതം മൊത്തം സ്‌കോർ 780 ആണ്. 50 ശതമാനം മാർക്കും ബയോളജിയിൽ നിന്നായതിനാൽ ബയോളജിയാണ് നീറ്റിലെ വിജയം തീരുമാനിക്കുന്ന മുഖ്യഘടകം. പ്ലസ്‌ടു NCERT സിലബസ് അനുസരിച്ച് പഠിക്കണം. Time Management ന് മോഡൽ ചോദ്യങ്ങൾ കണ്ടെത്തി കുറ ഞ്ഞത് പത്തുതവണയെങ്കിലും ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. പ്ലസ്‌ടു വിദ്യാർഥികൾ പ്ലസ്‌ടു പരീക്ഷയ്ക്ക് മികച്ച മാർക്ക് നേടാൻ ശ്രമിക്കണം.
കേരളത്തിൽ എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്കുപുറമെആയുർവേദം,ഹോമിയോ,സിദ്ധ, യുനാനി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ് സയൻസ് കോഴ്‌സുകൾക്ക് പ്രവേശന ത്തിന് NEET സ്‌കോർ ആവശ്യമാണ്. കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശനപരീ ക്ഷാ കമീഷണറുടെ KEAM നോട്ടിഫിക്കേഷൻ വരുമ്പോൾ അപേക്ഷിക്കണം.
വിദേശരാജ്യങ്ങളിലെ മെഡിക്കൽ സ്‌കൂളുകളിലെ മെഡിക്കൽ ബിരുദ പ്രോഗ്രാമിന് നീറ്റ് സ്‌കോർ ആവശ്യമാണ്.എന്നാൽ,ഇംഗ്ലീഷ് സംസാരിക്കുന്ന യുകെ, അമേരിക്ക,കനഡ,ഓസ്‌ട്രേലിയ,ന്യൂസി ലാന്റ് എന്നീ രാജ്യങ്ങളിൽ മെഡിക്കൽ യുജി പ്രവേശനത്തിന് SATഉം ടോഫൽ/IELTS വേണം.
നീറ്റിന് തയ്യാറെടുക്കാൻ ആറുമാസത്തെ സമയമുണ്ട്. ചിട്ടയോടെ പരിശ്രമിച്ചാൽ മികച്ച സ്‌കോർ നേടാം.
കൊച്ചി : വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭി നയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത . നിവേദാ പെത്തുരാജാണ് നായിക .ഒരു സാധാരണ പോലീസുകാരനായ മുരുകവേല്‍ എന്ന നായക കഥാപാത്രത്തിന്റെ സാഹസിക യാത്രയാണ് തിമിരു പുടിച്ചവന്റെ ഇതിവൃത്തം.
വിജയ് ആന്റണി ഫിലിം കോര്‍പറേഷന് വേണ്ടി ഫാത്തിമാ വിജയ് ആന്റണി നിര്‍മ്മിച്ച ഉദ്വേഗ ഭരിത ആക്ഷന്‍ വിനോദ ചിത്രമായ തിമിരു പുടിച്ചവന്‍ പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യo.നമ്പ്യാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഗണേശാ ആണ് സംവിധായകന്‍.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രo ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന്‍ ജയ് ആണ് നായകന്‍.വെങ്കട് പ്രഭുവിന്റെ സഹ സംവി ധായകനായിരുന്ന പിച്ചുമണിയാണ് സംവിധായകന്‍.
ചിത്രത്തില്‍ അമിത് തിവാരി,റോബോ ശങ്കര്‍,ബോസ് വെങ്കട്,ഡാനിയല്‍ ആനിപോപ്പ്,ഇളവരസു, ജി എം കുമാര്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. ആര്‍ ഡി രാജശേഖര്‍ ഛായാ ഗ്രഹണവും ബോബോ ഷാഷി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ശ്രദ്ധാ എന്റര്‍ടെയിന്‍ മെന്റിന്റെ ബാനറില്‍ നടന്‍ സത്യയും ബദ്രി കസ്തൂരിയും നിര്‍മിച്ച ജരുഗണ്ടിടച്ചിങ് ഹാര്‍ട്ട് മൂവി മേക്കേഴ്സ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുo.
നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി.
ജനാധിപത്യത്തിന്റെ പ്രതിസന്ധി തന്നെയായിരിക്കും അറം രണ്ടാംഭാഗവും ചർച്ച ചെയ്യുകയെന്ന് സംവിധായകൻ ഗോപി നൈനാർ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ചേരിതിരി വായിരിക്കും ഇത്തവണ പ്രമേയമാകുക.
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇനി രാഷ്ട്രീയക്കാരിയാകുന്നു. അറം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് താരം രാഷ്ട്രീയ നേതാവായെത്തുന്നത്. ആദ്യ ഭാഗത്തില്‍ ശക്തമായ ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയന്‍സ് എത്തിയത്. എന്നാലിപ്പോള്‍ രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയക്കാരിയാകുകയാണ്. കളക്ടറില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെങ്ങനെയെന്ന ആകാംഷയിലാണ് വാര്‍ത്ത പുറത്തിറങ്ങിയതു മുതലുള്ള ആരാധകരുടെ ആകാംഷ.
അറത്തിന് തമിഴ്‌നാട്ടില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്തിയ നയന്‍സിനെ തലൈവി എന്ന അഭിസംബോധനയോടു കൂടിയാണ് ആരാധകര്‍ വരവേറ്റത്. ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ഗോപി നൈനാനാണ് സംവിധാനം. കെ.രാജേഷാണ് നിര്‍മ്മാണം.
തമിഴ്‌നാടിന്റെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ജലദൗര്‍ലഭ്യവും പടര്‍ന്നു പന്തലിക്കുന്ന കുടിവെള്ള മാഫിയയുടെ കൊള്ളരുതായ്മകളും തുറന്നു കാട്ടുന്നതും, മാഫിയയ്‌ക്കെതിരെ ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാറിന്റെയും രാഷ്ട്രീയക്കാരുടെയും മുഖം മൂടി പിച്ചിച്ചീന്തുന്ന ചിത്രം കൂടിയായിരുന്നു അറം.