January 26, 2025

Login to your account

Username *
Password *
Remember Me
കൊച്ചി: ഗോദ്റെജ് ആന്ഡ് ബോയ്സിന് കീഴിലുള്ള മുന്നിര ഫര്ണിച്ചര് സൊല്യൂഷന്സ് ബ്രാന്ഡായ ഗോദ്റെജ് ഇന്റീരിയോ, മാറ്റ്റെസ്സ് വിഭാഗത്തില് അടുത്ത 5 വര്ഷത്തേക്ക് ലക്ഷ്യമിടുന്നത് 20 ശതമാനം വാര്ഷിക വളര്ച്ചാ നിരക്ക്.
കൊച്ചി : ഹ്രസ്വ-വീഡിയോ ആപ്പായ ജോഷ്, ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കായി മാര്‍ച്ച് 23 വരെ സൗത്ത് സൂപ്പര്‍ പാര്‍ട്ടി ആരംഭിക്കുന്നു. റെഡ് എഫ്എം 93.5 മായി സഹകരിച്ച്, തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷാ കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തുകയാണ് സൗത്ത് സൂപ്പര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്.
കൊച്ചി: ഇന്ത്യയിലെ തദ്ദേശീയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്ട്ടിന്റെയും രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് കാര്ഡായ 'ഫ്ളിപ്കാര്ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ്' കാര്ഡ് 20 ലക്ഷം ഉപയോക്താക്കള് എന്ന നാഴികക്കല്ല് പിന്നിട്ടു. 2019 ല് ആരംഭിച്ച കാര്ഡ് ഈ മേഖലയിലെ ഏറ്റവും മികച്ച ക്യാഷ്ബാക്ക്, തടസ്സമില്ലാത്ത പ്രവര്ത്തനം ഉള്പ്പെടെ ഉപയോക്താക്കള്ക്ക് നിരവധി സവിശേഷ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഫ്ളിപ്കാര്ട്ടിലും മിന്ത്രയിലും അഞ്ച് ശതമാനവും ക്ലിയര്ട്രിപ്, പിവിആര്, ടാറ്റാ 1എംജി, ഊബര് തുടങ്ങിയവയില് നാല് ശതമാനവും ക്യാഷ് ബാക്കാണ് കാര്ഡ് നല്കുന്നത്. ഈ ക്രെഡിറ്റ് കാര്ഡ് മികച്ച വായ്പാ യോഗ്യതയുള്ള ഉപയോക്താക്കളുടെ വിഭാഗത്തിലും സാധാരണ ക്രെഡിറ്റ് കാര്ഡുകളിലേക്ക് പരിമിതമായ പ്രവേശനം മാത്രമുള്ള ഉപയോക്താക്കള്ക്കും സേവനം ലഭ്യമാക്കാന് തക്കവണ്ണം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. ഉപയോക്താക്കള്ക്ക് പ്രതിമാസ സ്റ്റേറ്റ്മെന്റ്, ഇപാടുകള് പരിശോധിക്കല്, ക്രെഡിറ്റ് പരിധി ഉയര്ത്തല്, കോണ്ടാക്റ്റ്ലെസ് പേയ്മെന്റുകള്ക്കും പ്രതിമാസ ഇടപാടുകള്ക്കും പരിധി നിശ്ചയിക്കല് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഫ്ളിപ്കാര്ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്ഡിന് ഇന്ത്യയിലുടനീളം 18,000 ലധികം പിന്കോഡുകളില് വിതരണശൃംഖലയുണ്ട്. ഓണ്ലൈന് ഉപയോഗവും ഡിജിറ്റല് ഇടപാടുകളും വര്ധിച്ചതിനാല് ഒരു വര്ഷത്തിനുള്ളില് ഒരു ലക്ഷത്തോളം കാര്ഡുകള് വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ഉപയോക്താക്കളിലേക്കും ഏറ്റവും മികച്ച ഡിജിറ്റല് സേവനം എത്തിക്കാന് കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും വന് സ്വീകാര്യത ലഭിച്ച ഈ കോ- ബ്രാന്ഡ് കാര്ഡ് കമ്പനിയുടെ സമീപനത്തിന്റെ മികച്ച ഉദാഹരണമാണെന്നും ആക്സിസ് ബാങ്ക് ഇവിപിയും കാര്ഡ്സ് ആന്ഡ് പെയ്മെന്റ്സ് മേധാവിയുമായ സന്ജീവ് മോഗെ പറഞ്ഞു. ഇന്ത്യന് ഉപയോക്താക്കള് വളരെയധികം വികസിതരാണെന്നും ഇന്ന് മുമ്പ് എന്നത്തേക്കാലും ജീവിതനിലവാരം ഉയര്ത്താന് വളര്ന്നുകൊണ്ടിരിക്കുന്ന ശക്തമായ ഒരു അഭിലാഷം അവരിലുണ്ടെന്നും അവരുടെ വാങ്ങല് ശേഷി വര്ധിപ്പിച്ചുകൊണ്ട് ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് കാര്ഡ് ശ്രമിക്കുന്നതെന്നും ഫ്ലിപ്കാര്ട്ട് എസ് വിപിയും ഫിന്ടെക് ആന്ഡ് പെയ്മെന്റ് ഗ്രൂപ്പ് മേധാവിയുമായ ധീരജ് അനേജ പറഞ്ഞു.
തിരുവനന്തപുരം : ഗ്രീന്‍ സിമന്റ് കമ്പനിയും 13 ബില്യണ്‍ യു.എസ്. ഡോളറിന്റെആസ്തിയുള്ള ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഭാഗമായതുമായ ജെ.എസ്.ഡബ്ല്യു സിമന്റ്,പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചു. കാര്‍ഷിക മാലിന്യങ്ങള്‍ ജൈവവസ്തുക്കളായി ഉപയോഗിക്കുന്നതിനാണിത്. പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് ഇന്ത്യയിലെ ഏറ്റവും വലിയ ബയോമാസ് അഗ്രഗേഷന്‍ ആന്‍ഡ് ഡെന്‍സിഫിക്കേഷന്‍ കമ്പനിയാണ്. ധാരണാപത്രം (എം.ഒ.യു.) അനുസരിച്ച്, പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് അതിന്റെ നിര്‍മ്മാണ യൂണിറ്റുകളില്‍ ജെ.എസ്.ഡബ്ല്യു. സിമന്റിന്റെ ക്ലിങ്കറൈസേഷനിലും ഗ്രൈന്‍ഡിംഗ് പ്രക്രിയയിലും ബയോമാസ് ഊര്‍ജ്ജമായി ഉപയോഗിക്കുന്നതിന് കാര്‍ഷിക മാലിന്യങ്ങളുടെ ഒരു സുസ്ഥിര വിതരണ ശൃംഖല നിര്‍മ്മിക്കും. പഞ്ചാബ് റിന്യൂവബിള്‍ എനര്‍ജി സിസ്റ്റങ്ങളുമായുള്ള ഞങ്ങളുടെ സഹകരണം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ബയോമാസ് ഇന്ധനം അവതരിപ്പിക്കുന്നതിലൂടെ ബദല്‍ ഇന്ധന തന്ത്രത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. ഇത് നമ്മുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യന്‍ കര്‍ഷകരെ സഹായിക്കാനും ഞങ്ങളെ പ്രാപ്തരാക്കുമെന്നു ജ.എസ്.ഡബ്ല്യു. സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു
ബംഗളൂരു : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി .കെ.എം) കൂൾ ന്യൂ ടൊയോട്ട ഗ്ലാൻസ പുറത്തിറക്കി.
ഗൈഡ്ഹൗസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന മികച്ച നിലവാരത്തിലുള്ള രോാഗനിര്‍ണയ സംവിധാനങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ടെക്‌നോപാർക്ക് ജീവനക്കാർക്കും കുടുംബങ്ങൾക്കും ലഭ്യമാക്കുന്നത്.
കൊച്ചി : വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആംവേ ഇന്ത്യ സ്ത്രീ കേന്ദ്രീകൃത പരിപാടികള്‍ നടത്തുന്നു. ആംവേയുടെ വനിതാ ഡയറക്റ്റ് സെല്ലിംഗ് പാര്‍ട്ണര്‍മാര്‍ക്കും വനിതാ സംരംഭകര്‍ക്കും അവരുടെ സംരംഭകത്വ യാത്രയില്‍ നൈപുണ്യത്തിലൂടെയും വളര്‍ച്ചാ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുക എന്നതാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്. സ്ത്രീ തൊഴിലാളികളുടെ തുല്യ പ്രാതിനിധ്യത്തോടെയുള്ള വൈവിധ്യമാണ് ബിസിനസ്സ് വളര്‍ച്ചയെ നയിക്കുന്നതിനുള്ള ഞങ്ങളുടെ പ്രധാന മുന്‍ഗണനകളിലൊന്ന്. സമീപകാല പഠനമനുസരിച്ച്, ഗിഗ് സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍ക്കൊള്ളാനും അവരുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള സാധ്യതകളുണ്ട്. ഇത് എഫ്എംസിജി മേഖലയില്‍ സ്ത്രീകളുടെ തൊഴിലില്‍ 41 ശതമാനം വര്‍ധനവ് സൃഷ്ടിക്കും. സ്റ്റീരിയോടൈപ്പുകളും വിവേചനങ്ങളും ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന വിഷയവുമായി ഞങ്ങളുടെ ശ്രമങ്ങള്‍ യോജിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ അവരുടെ സാമ്പത്തിക ഭാവിയുടെ ചുമതല ഏറ്റെടുക്കുന്നത് പ്രോത്സാഹനകരമാണ്. ഞങ്ങളുടെ വിതരണക്കാരില്‍ 60 ശതമാനത്തിലധികം സ്ത്രീകളാണെന്നതും ഇന്ത്യയിലെ ആംവേയുടെ ഭാവിയില്‍ വനിതാ സംരംഭകര്‍ പ്രധാനികളാണെന്നതും വാസ്തവമാണ്. കൂടാതെ, ഞങ്ങളുടെ സമാനതകളില്ലാത്ത സംരംഭകാവസരങ്ങളിലൂടെ, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വനിതാ എഡിഎസ് പാര്‍ട്ണര്‍മാരെ ഞങ്ങള്‍ പ്രചോദിപ്പിക്കുകയും അവരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു-ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാന ചാലകശക്തി സ്ത്രീകളാണ്. ഈ വനിതാദിനത്തില്‍ ഞങ്ങളുടെ ബഹുവര്‍ഷ വീക്ഷണവുമായി ഒത്തുചേര്‍ന്നുകൊണ്ട്, തന്ത്രപരമായ സംരംഭങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളും, സ്ത്രീ തൊഴിലാളികള്‍ നയിക്കുന്ന ഗിഗ് സമ്പദ്വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതും ഞങ്ങള്‍ തുടരും. ആംവേ ദീര്‍ഘകാലമായി രാജ്യത്തെ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുന്നതിന് പിന്തുണ നല്‍കുന്നുണ്ട്. വനിതാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ സ്ത്രീശക്തി, ഷീ ലീഡ്സ് പോലുള്ള പ്രോഗ്രാമുകള്‍ വഴി ഡയറക്ട് സെല്ലിംഗ് പാര്‍ട്ണര്‍മാരായ സ്ത്രീകളുടെ റീ-സ്‌കില്ലിംഗ്, അപ്-സ്‌കില്ലിംഗ് എന്നിവ സാധ്യമാക്കി ഒരേ താല്‍പര്യമുള്ള സ്ത്രീകളുടെ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിനും അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു-ആംവേ ഇന്ത്യയുടെ നോര്‍ത്ത് ആന്‍ഡ് സൗത്ത് റീജിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഗുര്‍ശരണ്‍ ചീമ പറഞ്ഞു. ആംവേയുടെ മള്‍ട്ടി ഇയര്‍ ഗ്രോത്ത് സ്ട്രാറ്റജിയുടെ ഭാഗമായി, ഫിറ്റ്നസ്, പാചകം, സൗന്ദര്യം എന്നിവയോട് അഭിനിവേശമുള്ള സ്ത്രീകളുടെ കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതോടൊപ്പം, അവരുടെ ബിസിനസ്സ് താല്‍പര്യങ്ങള്‍ വളര്‍ത്താനും അവ സ്വന്തമാക്കാനുമുള്ള സമാനതകളില്ലാത്ത അവസരങ്ങളിലൂടെ അവരെ ശാക്തീകരിക്കാന്‍ ആംവേ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ കാംപയിനിലൂടെ ഞങ്ങള്‍ നിരവധി പ്രചോദനാത്മകവും വിജ്ഞാനപ്രദവുമായ സെഷനുകള്‍ നടത്തി. അവയില്‍ ഞങ്ങളുടെ ആംവേ ഡയറക്ട് സെല്ലിംഗ് പാര്‍ട്ണര്‍മാര്‍ സ്ത്രീകള്‍ ഉയരേണ്ടതിന്റെയും സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കേണ്ടതിന്റെയും ആവശ്യകത പങ്കുവെച്ചു. സാമൂഹികമായും ഡിജിറ്റലായും കണക്ടാവുന്നത് വര്‍ധിച്ചുവരുന്ന ഇന്നത്തെ ലോകത്ത് സ്ത്രീകള്‍ക്ക് അവരുടെ ബിസിനസ്സ്, ബ്രാന്‍ഡിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന സെഷനുകള്‍ നടത്തി. കൂടാതെ, വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിന് ഞങ്ങള്‍ യുവ വനിതാ സംരംഭകരുമായി സെഷനുകള്‍ നടത്തി. കൂടുതല്‍ പിന്തുണയ്ക്കായി ഞങ്ങള്‍ പാനല്‍ ചര്‍ച്ചകള്‍, വിദഗ്ധരുടെ സംഭാഷണങ്ങള്‍ എന്നിവയും പോഷകാഹാരം, സൗന്ദര്യം, കുക്ക് വെയര്‍ തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങളെ ചുറ്റിപ്പറ്റിയുള്ള സെഷനുകളും സംഘടിപ്പിച്ചു. ആംവേ അതിന്റെ എഡിഎസ് പങ്കാളികളെ മാത്രമല്ല, അതിന്റെ വനിതാ ജീവനക്കാരെയും എക്സ്ട്രാ ഓര്‍ഡിനറി ഇന്‍ ഓര്‍ഡിനറി എന്ന സംരംഭത്തിലൂടെ ആഘോഷിക്കുന്നു. വ്യക്തിപരമായും തൊഴില്‍പരമായും പ്രതിബന്ധങ്ങളെ അതിജീവിച്ച ആംവേയിലെ സ്ത്രീകളുടെ പ്രതിരോധത്തിന്റെയും ധൈര്യത്തിന്റെയും കഥകള്‍ പങ്കിടുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനുമായി ഒരു വെര്‍ച്വല്‍ ആഘോഷം സംഘടിപ്പിക്കും. ആംവേ രാജ്യത്താകമാനം നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും സംഭാവന നല്‍കുന്നത് തുടരുന്നു. മക്കിന്‍സിയുടെ അഭിപ്രായത്തില്‍, സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുന്നതിലൂടെ 2025-ഓടെ രാജ്യത്തിന്റെ ജിഡിപിയില്‍ 18 ശതമാനത്തിലധികം വളര്‍ച്ച അതായത് 770 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനാകും. സ്ത്രീകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ആംവേ പ്രവര്‍ത്തിക്കുന്നു. ഇത് ഇന്ത്യയുടെ വളര്‍ച്ചാഗതിയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കും.
പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര നയം തെറ്റെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബെഫി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിൻ്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതാണ്.
ജില്ലയിലെ വിവിധ വാണിജ്യബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായി റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചിട്ടുള്ള വായ്പകൾ ഇളവുകളോടെ തീർപ്പാക്കുന്നതിനുള്ള റവന്യു റിക്കവറി മേള ജില്ലയിലെ വിവിധ വില്ലേജാഫീസുകളിലും, താലൂക്ക് ആഫീസുകളിലുമായി ഈ മാസം 14 മുതൽ 26 വരെ നടക്കും.
Ad - book cover
sthreedhanam ad