September 14, 2025

Login to your account

Username *
Password *
Remember Me

കായികം

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ടീം ഇന്ത്യയെ ആശങ്കയിലാക്കി പരിശീലകന്‍ രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ്.
സാവോപോളോ: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ന് വമ്പൻ പോരാട്ടം. കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്ക് ബ്രസീലിനെ നേരിടും. ബ്രസീലിലെ കൊറിന്ത്യൻസ് അറീനയിലാണ് മത്സരം.
കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. വൈകിട്ട് നാലേമുക്കാലിന് കാഠ്മണ്ഡുവിലാണ് മത്സരം.
ഓവല്‍: ടെസ്റ്റില്‍ വിദേശ സെഞ്ചുറിക്കായുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കാത്തിരിപ്പിന് ഓവലില്‍ വിരാമമായിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കടുപ്പമേറിയതുമായ ഫോര്‍മാറ്റിന്‍റെ താളത്തിനൊത്ത് കരുതലോടെ, ശോഭ ചോരാതെയായിരുന്നു രോഹിത്തിന്‍റെ സുന്ദര ശതകം. ഓവലിലെ ടെസ്റ്റ് സെഞ്ചുറിക്ക് ജീനിയസ് എന്ന വിശേഷണത്തോടെയാണ് രോഹിത്തിനെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ പ്രശംസിക്കുന്നത്. 'അവിശ്വസനീയമായ ഇന്നിംഗ്‌സ്. ന്യൂ ബോളില്‍ സ്വിങ്ങിനെ മറികടക്കുന്ന ശൈലി കൊണ്ട് വളരെ ആകര്‍ഷകമായത്. ഓവലില്‍ മാത്രമല്ല, മുന്‍ മത്സരങ്ങളിലും കണ്ടിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് കഴിയുമ്പോള്‍ ഷോട്ടുകള്‍ ഒഴുകാന്‍ തുടങ്ങുന്നു. പന്ത് പ്രതിരോധിക്കുമ്പോള്‍ ബാറ്റ് നേരെയായിരിക്കുന്നതാണ് വളരെ ആകര്‍ഷകം. സെഞ്ചുറി തികയ്‌ക്കാന്‍ ഫൂട്ട്‌വര്‍ക്ക് നന്നായി ഉപയോഗിച്ചതും ശ്രദ്ധേയമായി. അര്‍ധ സെഞ്ചുറി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ അദേഹത്തിന്‍റെ ഷോട്ടുകളിലെ വൈവിധ്യങ്ങള്‍ നമുക്ക് കാണാം. കട്ട് ഷോട്ടുകളും സ്വീപ്പും എല്ലാം കളിച്ചു. ഇങ്ങനെയാണ് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തേണ്ടത്. കളിക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. രോഹിത്തോ ഗുണ്ടപ്പ വിശ്വനാഥോ മുഹമ്മദ് അസറുദ്ദീനോ പോലുള്ള താരങ്ങള്‍ക്ക് ഓരോ പന്തിനും വ്യത്യസ്ത ഷോട്ടുകള്‍ മനസിലുണ്ടാകും. ഓണ്‍സൈഡിലും ഓഫ്‌സൈഡിലും കളിക്കും. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് കളിക്കുകയാണ് ഓവലില്‍ രോഹിത് ശര്‍മ്മ ചെയ്തത്' എന്നും ഗാവസ്‌കര്‍ സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം സ്വർണം. ബാഡ്‌മിന്‍റൺ SH6 വിഭാഗത്തിൽ കൃഷ്‌ണ നഗര്‍ സ്വർണം കരസ്ഥമാക്കി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആരോസിന്റെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് കളം മാറ്റുന്നു. എന്നാല്‍, കോച്ച് ലൂയിസ് മാറ്റോസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ധീരജ് ഐ ലീഗില്‍ കളിച്ച് വളരാനുണ്ടെന്നും യൂറോപ്പില്‍ കളിക്കാന്‍ സമയമായിട്ടില്ലെന്നുമാണ് കോച്ചിന്റെ അഭിപ്രായം. പതിനേഴുകാരനായ ധീരജ് സ്‌കോട്ടിഷ് പ്രൊഫഷണല്‍ ക്ലബ്ബായ മതര്‍വെല്‍ എഫ് സിയുടെയും ഇംഗ്ലണ്ടില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സിന്റെയും ചാള്‍ട്ടന്‍ അത്‌ലറ്റിക് എഫ് സിയുടെയും ട്രയല്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.




ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌. ഛേത്രിക്ക്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഇത്‌ രണ്ടാം തവണ യാണ്‌. വനിതാ താരം കമലാദേവിയാണ്‌. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അനിരുദ്ധ്‌ ഥാപ്പ യ്‌ക്ക്‌ ലഭിച്ചു.വനിതാ യുവതാരം ഇ പന്തോയി.കേരള ഫുട്‌ബോൾ അസോസിയേഷനു മികച്ച ഗ്രാസ്‌ റൂട്ട്‌ ഡെവലെപ്‌മെന്റ്‌ പദ്ധതിക്കുള്ള പുരസ്‌കാരം ലഭിച്ചു. 

തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാട‌ാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ സ‌്കൂളായി.

സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസ‌്, മാർ ബേസിൽ എച്ച‌്എസ‌്എസ‌് എന്നീ ചാമ്പ്യൻ സ‌്കൂളുകളാണ‌് എറണാ കുളത്തിന്റെ മേധാവിത്വത്തിന‌ുപിന്നിൽ. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേർന്ന‌് 131 പോയിന്റ‌് ജില്ല യ‌്ക്ക‌് നേടിക്കൊടുത്തു. 25 പോയിന്റുമായി തേവര സേക്രഡ‌് ഹാർട്ട‌് എച്ച‌്എസ‌്എസും കാര്യമായ സംഭാവന നൽകി. ഏഴ‌് സ്വർണം നേടിയ മേഴ‌്സി കുട്ടൻ അക്കാദമി താരങ്ങൾ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതൽക്കൂട്ടായി. 

സബ‌്ജൂനിയർ, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ എറണാകുളം കൂടുതൽ മികവ‌് കാട്ടി. സബ‌് ജൂനിയർ ആൺവിഭാഗത്തിൽ 59 പോയിന്റും സീനിയർ ആൺവിഭാഗത്തിൽ 58 പോയിന്റും നേടി. സബ‌്ജൂനിയർ ആൺ–പെൺ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോൾ, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. മൂന്ന‌് സ്വർണംവീതം നേടിയ ചിങ്കിസ‌് ഖാൻ (സബ‌്ജൂനിയർ, ആൺ), എ എസ‌് സാന്ദ്ര (ജൂനിയർ), ആദർശ‌് ഗോപി (സീനിയർ) എന്നിവർ എറണാകുളത്തിന്റെ താരങ്ങളാണ‌്.

മുംബൈ : വെസ‌്റ്റിൻഡീസ‌് തിങ്കളാഴ‌്ച ഇന്ത്യക്കെതിരെ നാലാം ഏകദിനത്തിന‌് ഇറങ്ങുന്നു. മുംബൈയിലാണ‌് മത്സരം. ടെസ‌്റ്റ‌് പരമ്പരയിൽ വിൻഡീസ‌്‌ കൂട്ട ത്തോൽവി ഏറ്റുവാങ്ങിയശേഷം അഞ്ചു മത്സര ഏകദിനത്തിലെ ആദ്യകളിയി ലും തോറ്റു. രണ്ടാമത്തേതിൽ സമനില. എന്നാൽ, ശനിയാഴ‌്ച നടന്ന മൂന്നാം കളിയിൽ ഇന്ത്യയെ അവർ 43 റണ്ണിന‌് തോൽപ്പിച്ചു. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പമായി.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്…

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്കിയത് പഴുത‌ടച്ച സുരക്ഷ

Sep 09, 2025 49 കേരളം Pothujanam

തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് ന​ഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റ...