March 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മസ്കത്ത്: ഒമാനിൽ നേരിയ ഭൂചലനം. ദാഖിലിയ ​ഗവർണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.
പച്ചക്കറികളും പഴവർഗ്ഗങ്ങളും വീട്ടിൽ ഒഴിച്ച് കൂടാനാവാത്ത ഭക്ഷണസാധനങ്ങളാണ്. പച്ചക്കറികൾ അധികവും വേവിച്ചതിന് ശേഷമാണ് നമ്മൾ കഴിക്കാറുള്ളത്. എന്നാൽ വേവിക്കുന്നതിനോ കഴിക്കുന്നതിനോ മുമ്പ് ഇവ വൃത്തിയായി കഴുകി അണുവിമുക്തമാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. എങ്ങനെയാണ് വൃത്തിയായി പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകേണ്ടതെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ഇവ വൃത്തിയാക്കാൻ സാധിക്കും. 1. പാക്കറ്റോടെയാണ് പച്ചക്കറികൾ വാങ്ങുന്നതെങ്കിൽ അതിൽ നിന്നും പുറത്തെടുത്ത് വൃത്തിയായി കഴുകേണ്ടതാണ്. 2. ചെറുചൂടുവെള്ളം ഉപയോഗിച്ച് പഴവർഗ്ഗങ്ങൾ കഴുകിയെടുക്കാവുന്നതാണ്. ഇത് പഴവർഗ്ഗങ്ങളിൽ ഉള്ള അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ 50 പിപിഎം ക്ലോറിൻ ചേർത്ത് അതിൽ പഴവർഗ്ഗങ്ങൾ മുക്കിവെക്കാവുന്നതാണ്. 3. സാധാരണ അടുക്കളയിൽ ഉപയോഗിക്കുന്ന വെള്ളം ഉപയോഗിച്ച് പച്ചക്കറികൾ വൃത്തിയാക്കണം. ഇത് പാകം ചെയ്യാനും എളുപ്പത്തിൽ ഉപയോഗിക്കാനും സഹായിക്കും. 4. പച്ചക്കറികളിലോ പഴവർഗ്ഗങ്ങളിലോ അണുവിമുക്തമാക്കാൻ സഹായിക്കുന്ന സ്പ്രേ, ക്ലീനിങ് വൈപ്സ്, സോപ്പ് എന്നിവ ഉപയോഗിക്കരുത്. ഇത് പച്ചക്കറികളെയും പഴവർഗ്ഗങ്ങളെയും കേടാക്കുകയും അതിന്റെ ഗുണമേന്മ നഷ്ടപ്പെട്ട് പോകാനും കാരണമാകും. ശുദ്ധമായ വെള്ളം ഉപയോഗിച്ച് മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കുക. 5. എല്ലാതരം പഴവർഗ്ഗങ്ങളും പച്ചക്കറികളും ഫ്രീസറിനുള്ളിലോ ഫ്രിഡ്ജിലോ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് സാധനങ്ങൾ കേടായിപ്പോകാനും കാരണമായേക്കാം. സാധാരണ റൂം ടെമ്പറേച്ചറിൽ തന്നെ ഇവ സൂക്ഷിക്കാവുന്നതാണ്.
കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്ന കണ്ണിന് സ്ഥായിയായ അന്ധതയുണ്ടാകും.
തിരുഃ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2025 മാര്‍ച്‌ 5-൦ തീയതി ബുധനാഴ്ച ആരംഭിക്കുന്നു. അന്നേ ദിവസം രാവിലെ 10.00ന്‌ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നു. ലക്ഷക്കണക്കിന്‌ ഭക്തകള്‍ പങ്കെടുക്കുന്ന ലോക്രപശസ്തമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ 13-9൦ തീയതി വ്യാഴാഴ്ചയാണ്‌. രാവിലെ 10.15നാണ്‌ പണ്ടാര അടുപ്പിലേക്ക്‌ തീ പകരുന്നത്‌. ഉച്ചയ്ക്ക്‌ 11ടനാണ്‌ പൊങ്കാല നിവേദ്യം നടക്കുന്നത്‌ അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത്‌ കഴിഞ്ഞ്‌ മാര്‍ച്ച്‌ 14-0൦ തീയതി വെള്ളിയാഴ്ച രാത്രി; 100൯ നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു. ചൊങ്കാല ദിവസം ജാതിമത ഭേദമന്യേ സ്ത്രീജനങ്ങള്‍ തു സ്ഥലത്തുവച്ചു ശുദ്ധവൃത്തിയോടുകൂടി പൊങ്കാല നൈവേദ്യം യി പാകം ചെയ്ത്‌ ആറ്റുകാലമ്മയ്ക്ക്‌ സമര്‍പ്പിച്ച്‌ സായൂജ്യമടയുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷോപലക്ഷം സ്ത്രീജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന്‌ ആറ്റുകാലമ്മയ്ക്ക്‌ പൊങ്കാല അര്‍പ്പിച്ച്‌ സംതൃഷ്തിയോടെ മടങ്ങുന്നത്‌ നിർവൃതിദായകമായ കാഴ്ചയാണ്‌.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് സബ് കളക്ടര്‍ ആൽഫ്രഡ് ഒ വി അറിയിച്ചു. ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‍ദം അതാത് പ്രദേശത്തിനായി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്‍ദത്തിന്‍റെ പരിധിയില്‍ നിന്നും 10 ഡെസിബലില്‍ അധികമാകാൻ പാടില്ല.
ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മുടെ പരിക്ക്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. പാകിസ്ഥാനെതിരായ മത്സരത്തിനിടയിലാണ രോഹിത്തിന് പരിക്കേറ്റത്. പിന്നീട് ഗ്രൗണ്ട് വിട്ട രോഹിത് തിരിച്ചെത്തിയിരുന്നു. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയും ചെയ്തു. ഇന്നലെ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ രോഹിത് ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയില്ലെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
സിഡ്‌നി: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭ​ഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം ആഘോഷിക്കുന്നത്. മാർച്ച് 9 ഞായറാഴ്ച രാവിലെ 8.30ന് മിൻറ്റോ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാലയിൽ ഇതിനോടകം തന്നെ നിരവധി പേർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
അബുദാബി: വ്രത കാലമായ റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് മോചനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാ​ഗമായി തടവുകാർക്ക് ലഭിക്കുന്ന പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി. രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മുഖ്യമന്ത്രിക്ക് ഒപ്പം പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.