April 20, 2024

Login to your account

Username *
Password *
Remember Me

കായികം

തിരുവനന്തപുരം: ഫിഫ വേള്‍ഡ്കപ്പ് ആവേശത്തിലലിഞ്ഞ് ടെക്‌നോപാര്‍ക്കും. ടെക്കികളുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഫാന്‍പാര്‍ക്ക് സംഘടിപ്പിച്ചും ടീമുകളുടെ കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിച്ചുമാണ് ടെക്‌നോപാര്‍ക്കിലെ ലോകകപ്പ് ആഘോഷം. നോക്കൗട്ട് ഘട്ടത്തിലെ മത്സരങ്ങള്‍ മുതലാണ് ടെക്‌നോപാര്‍ക്കില്‍ ഫാന്‍പാര്‍ക്ക് സംഘടിപ്പിച്ച് ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ടെക്‌നോപാര്‍ക്കിലെ ആംഫി തീയേറ്ററില്‍ എല്‍.ഇ.ഡി സ്‌ക്രീനിലാണ് പ്രദര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നെതര്‍ലന്‍ഡ്‌സ് - യു.എസ്, അര്‍ജന്റീന - ഓസ്‌ട്രേലിയ, ഫ്രാന്‍സ് - പോളണ്ട്, ഇംഗ്ലണ്ട് - സെനഗല്‍, ജപ്പാന്‍ - ക്രൊയേഷ്യ, ബ്രസീല്‍ - സൗത്ത് കൊറിയ, മൊറോക്കോ - സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ - സ്വിറ്റ്‌സര്‍ലാന്‍ഡ് നോക്കൗട്ട് മത്സരങ്ങള്‍ കാണാന്‍ ടെക്കികളുടെ വലിയ ആവേശമാണുണ്ടായത്. ഒന്‍പത് മുതല്‍ തുടങ്ങുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ഫാന്‍പാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കും. ഫുഡ് കൗണ്ടറുകളും സ്‌പോട്ട് കോംപറ്റീഷനുകളും ഇഷ്ട ടീമുകളുടെ ജഴ്‌സിയുള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സ്റ്റോറുകളും ആംഫി തിയേറ്ററിന് സമീപം ഒരുക്കിയിട്ടുണ്ട്.
തൃശൂർ: ഈ വർഷത്തെ നാഷണൽ ലെവൽ ഫിൻ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മണപ്പുറം അക്വാടിക് കോംപ്ലക്സിലെ താരങ്ങൾ പങ്കെടുക്കും. ഡിസംബർ 9, 10, 11 തീയതികളിൽ പൂനെയിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്.
മലപ്പുറം: ഊരകം നവോദയ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ തല സബ്ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറം ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിനെ 2-0 പരാജയപ്പെടുത്തി ചെമ്മങ്കടവ് പി.എം.എസ്.എസ് സ്‌കൂള്‍ ജേതാക്കളായി.
കൊച്ചി: ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷമാക്കാന്‍ നിരവധി സമ്മാനങ്ങൾ അണിനിരത്തിക്കൊണ്ടുള്ള ഫുട്‌ബോള്‍ ഫിയെസ്റ്റ കാമ്പയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. സമൂഹമാധ്യമ ഉപയോക്താക്കൾക്കുള്ള സമ്മാനപദ്ധതികളും അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, ബ്രാന്‍ഡഡ് ജഴ്‌സി അണിഞ്ഞ് ഫുട്‌ബോള്‍ മൈതാനത്തെ ആരവങ്ങള്‍ക്കു നടുവില്‍ നിന്ന് ചിത്രീകരിച്ചതെന്നു തോന്നിപ്പിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഫില്‍റ്ററും ഇന്‍സ്റ്റഗ്രാമില്‍ ബാങ്ക് അവതരിപ്പിച്ചു.
ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നിനുപിന്നാലെ ഒന്നായി നേടിയ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ക്കാണ് ജയം. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ശനിയാഴ്ച ഫ്രാന്‍സിനെ നേരിടും.
കഠിനംകുളം ഗ്രാമപഞ്ചായത്തും പുതുക്കുറിച്ചി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന 'വിമുക്തി ഗോള്‍ ചലഞ്ചില്‍' എം. എല്‍. എ ലഹരിക്കെതിരെ ആദ്യ ഗോള്‍ അടിച്ചു.
കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി താരങ്ങളും, ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് ഐമന്‍, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ മുന്‍നിര പോളിഷ് ക്ലബ്ബായ റാക്കോവ് ചെസ്റ്റോചോവയില്‍ മൂന്നാഴ്ച്ചത്തെ പരിശീലനം നടത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഓദ്യോഗികമായി സ്ഥിരികരിച്ചു.
രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോളിൽ പോർച്ചുഗൽ ഉറുഗ്വായെ 2-0ന് തോൽപ്പിച്ച് ഗ്രൂപ്പ് എച്ച് 16 റൗണ്ടിലേക്ക് യോഗ്യത നേടി. വല. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഇഞ്ചുറി ടൈമിൽ രണ്ടാമതും ചേർത്തപ്പോൾ പോർച്ചുഗൽ ആറ് പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി. ഫെർണാണ്ടസിന് ഒരു പോക്കർ സ്കോർ ചെയ്യാമായിരുന്നു, പക്ഷേ രണ്ട് തവണ നിരസിക്കപ്പെട്ടു, ഒരിക്കൽ സെർജിയോ റോഷെയും പിന്നീട് മരപ്പണിയും. ആദ്യ പകുതിയിൽ റോഡ്രിഗോ ബെന്റാൻകൂർ ഉറുഗ്വേയ്‌ക്കായി സ്‌കോറിംഗ് തുറക്കാൻ അടുത്തിരുന്നു, രണ്ടാം പകുതിയിൽ പകരക്കാരനായ മാക്‌സി ഗോമസ്, ഡാർവിൻ നൂനെസിന് പകരക്കാരനായി മിനിറ്റുകൾക്ക് ശേഷം പോസ്റ്റിൽ തട്ടി. ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിന് തലവച്ച് ഗോൾ നേടിയത് റൊണാൾഡോയാണെന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും, പന്ത് റൊണാൾഡോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ, ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റെ പേരിലായി. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 54–ാം മിനിറ്റിലാണ് ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. പോർച്ചു​ഗീസ് ആക്രമണവും ഉറു​ഗ്വെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് ​ഗ്രൂപ്പ് എച്ചിൽ നടക്കുന്നത്. മത്സരത്തിന്റെ ഗതിക്കെതിരായി 32–ാം മിനിറ്റിൽ യുറഗ്വായ്‌ക്ക് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ ഡീഗോ കോസ്റ്റ മാത്രം മുന്നിൽ നിൽക്കെ റോഡ്രിഗോ ബെന്റാകറിന് പന്ത് വലയിലെത്തിക്കാനായില്ല. ഇതിനിടെ ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ച മധ്യനിര താരം ന്യൂനോ മെൻഡസ് പരുക്കേറ്റ് കയറിയത് പോർച്ചുഗലിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മെൻഡസ് പുറത്തായതോടെ, റാഫേൽ ഗ്വറെയ്റോയാണ് പകരം കളത്തിൽ. സൗത്ത് കൊറിയക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.