April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
എറണാകുളത്ത് നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ നിപയെ അതിജീവിച്ച എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി.എസ്. വാസന്തിക്ക് താത്ക്കാലിക തസ്തികയില്‍ നിയമനം നല്‍കി.
തിരുവനന്തപുരം: സെപ്റ്റംബര്‍ 28 ലോക റാബീസ് ദിനമായി ആചരിക്കുമ്പോള്‍ പേ വിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്‍ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുക എന്നതാണ് സുസ്ഥിര വികസന ലക്ഷ്യം.
കൊച്ചി: രാജ്യത്തെ മുന്‍നിര ഫാബ്രിക്സ് നിര്‍മാതാക്കളും റീട്ടെയിലറുമായ റെയ്മണ്ട് പുതിയ വൈബ്സ് ഷര്‍ട്ടിംഗ് ഫാബ്രിക്സ് കളക്ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജനപ്രിയ പുരുഷ വസ്ത്ര ബ്രാന്‍ഡായ റെയ്മണ്ട് ആഗോള തലത്തിലെ പ്രമുഖ ഡിസൈനറായ സുകേത് ധിറനുമായി ചേര്‍ന്ന് ആകര്‍ഷകമായ ഡിസൈനുകളാണ് വൈബ്സ് നിരയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഗൃഹാതരത്വത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, സമകാലിക സൗന്ദര്യ സങ്കല്‍പങ്ങളെ ഉള്‍ക്കൊള്ളിച്ച്, വര്‍ണങ്ങളില്‍ ശക്തമായ പരീക്ഷണങ്ങള്‍ നടത്തിയാണ് റെയ്മണ്ട് വൈബ്സ് ശ്രേണി അവതരിപ്പിക്കുന്നത്. വാട്ടര്‍കളര്‍ വാഷെസ്, സ്വിര്‍ലിങ് പാല്‍സ്ലി, ബോള്‍ഡ് അബ്സ്ട്രാക്ട്, ടൈ എന്‍ ഡൈ, ചെക്കര്‍ബോര്‍ഡ്. ഡീപ് വിത്ത് ഇന്‍ഡിഗോ, ട്രൈബല്‍ പ്രിന്‍റുകള്‍ എന്നീ ഏഴു വ്യത്യസ്ത പ്രിന്‍റുകളാണ് വൈബ്സ് ശേഖരത്തിലുള്ളത്. സാധാരണ നിലയിലേക്കു ജീവിതം തിരിച്ചു വന്നു കൊണ്ടിരിക്കെ കാഷ്വല്‍ രീതികളുടെ കാര്യത്തില്‍ പുതുമയുള്ള തലങ്ങളാണ് ഉപഭോക്താക്കള്‍ തേടുന്നതെന്ന് വൈബ്സ് ശേഖരങ്ങള്‍ അവതരിപ്പിച്ചതിനെ കുറിച്ചു പ്രതികരിച്ചു കൊണ്ട് റെയ്മണ്ട് സിഒഒ എസ് ഗണേഷ് കുമാര്‍ പറഞ്ഞു. പ്രതീക്ഷയോടെ ഷോപിങ് നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു മുന്നില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ ഒന്നാണ് വൈബ്സ് ശേഖരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടണ്‍, ലിനന്‍, വിവിധ ബ്ലെന്‍ഡുകള്‍ എന്നിവയില്‍ വൈബ്സ് ശേഖരം ലഭ്യമാണ്. മീറ്ററിന് 850 രൂപ മുതലാണ് വില. ടെയ്ലേര്‍ഡ് ഷര്‍ട്ടിന് 1800 രൂപ മുതലാണ് വില. റെയ്മണ്ട് ഷോപുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട് ലെറ്റുകളിലും www.myraymond.com -ലും വൈബ്സ് ഷര്‍ട്ടിംഗ് ഫാബ്രിക്സ് കളക്ഷന്‍ ലഭ്യമാണ്
പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ രണ്ടാമത് പരവൂർ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചന്. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ചെയർമാനും പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവി മേനോൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിക്കുന്നു.
കൊച്ചി: തെരുവ് കച്ചവടക്കാരില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിയില്‍ കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്‌വെയര്‍ ഫിന്‍ടെക്കിനെ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയായി തെരഞ്ഞെടുത്തു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: പൗരാവകാശങ്ങൾക്കും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട നിർഭയനായ പോരാളിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകരും തലസ്ഥാനത്തെ പൗരാവലിയും പ്രണാമം അർപ്പിച്ചു.
തിരുവനന്തപുരം; ആറ്റുകാൽ ചിൻമയ വിദ്യാലയത്തിൽ വെച്ച് നടന്ന ആറാമത് തിരുവനന്തപുരം ജില്ലാ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ ബോബ്സ് ക്ലബ് ജേതാക്കളായി.
തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. എന്ത് കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അതിന് മറുപടി നല്‍കി. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി. 4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും മന്ത്രി ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.