January 26, 2025

Login to your account

Username *
Password *
Remember Me
മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനിയായ ടാറ്റ മോട്ടോഴ്സ് ദക്ഷിണേന്ത്യയിലുടനീളം ഒറ്റ ദിവസംകൊണ്ട് ആരംഭിച്ചത് 70 പുതിയ വിപണന കേന്ദ്രങ്ങൾ.
ആലപ്പുഴ: വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നു വരെ കല്ലുപാലത്തെ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ്ങ് കമ്പിനി ലിമിറ്റഡ് (കെ.എസ്.സി.എം.എം.സി.) ഓഫീസ് കെട്ടിടത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചവര്‍, തുടങ്ങാന്‍ ആഗ്രഹിക്കുന്നവന്‍ എന്നിവരെ നേരില്‍ കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും തടസങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരാതികളും പ്രശ്നങ്ങളും മന്ത്രിയോട് നേരിട്ട് പറയാം. ഉന്നത ഉദ്യോഗസ്ഥര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി. വിശദവിവരത്തിന് ഫോണ്‍: 0477 2241272, 8075233622 ഇ-മെയില്‍: This email address is being protected from spambots. You need JavaScript enabled to view it..
കോട്ടയം:കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ക്ഷീര വികസന വകുപ്പ് കര്‍ഷകര്‍ക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാല്‍ ഉത്പാദനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ ആറ് ലക്ഷത്തില്‍പരം ലിറ്ററിന്‍റെ വര്‍ധനവുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. 2020 ജൂണ്‍ മാസത്തിലെ കണക്കുകൾ പ്രകാരം 2438227.9 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉത്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഉത്പാദനം 3040297.56 ലിറ്ററായി. നിലവില്‍ ജില്ലയില്‍ 243 ക്ഷീരസംഘങ്ങളാണുള്ളത്.
പാലക്കാട് :കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം മെച്ചപ്പെടുത്തുന്നതിന് സെപ്റ്റംബര്‍ 15 വരെ 'കുടുംബശ്രീ ഓണം ഉത്സവ്' എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ക്യാമ്പയിനും വിപണന മേളയും ആരംഭിച്ചു.
* കർഷകർക്ക് അർഹമായ വില * സാധാരണക്കാർക്ക് ന്യായവിലയ്ക്ക് അരി സംസ്ഥാനത്തെ നെല്ല് കർഷകരുടെ സംഭരണ വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കെഎപിസിഒഎസ്) രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി നിലവിൽ വന്നു. കർഷകരിൽ നിന്നും ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം നടത്തുന്നതിന് വേണ്ടിയാണ് സഹകരണ സംഘം സ്ഥാപിച്ചത്. നേരത്തെ പാലക്കാട് ജില്ലയിൽ സമാനമായ സഹകരണ സംഘം നിലവിലുണ്ട്. സഹകരണ സംഘത്തിന്റെ ഭാഗമായി നെല്ല് സംസ്‌കരിച്ച് അരിയാക്കി മാറ്റുന്നതിനുള്ള മില്ലും സ്ഥാപിക്കും. പാലക്കാട് ജില്ല ഒഴികെയുള്ള 13 ജില്ലകൾ സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിലാണ്. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമാണ് റൈസ് മില്ലുകൾ സ്ഥാപിക്കുക. കർഷകരിൽ നിന്നും വിപണി വിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം ചെയ്യുകയാണ് ലക്ഷ്യം. നെൽ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സഹകരണ സംഘം വഴി നടപ്പിലാക്കും. കേരളത്തിന്റെ തനത് ഉത്പന്നമായി അരി വിപണനം ചെയ്യും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ മേഖലയിലും ഓൺലൈനായുമാകും വിൽപ്പന നടത്തുക. ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പു വരുത്തുന്നതു വഴി നെൽ കർഷകർക്ക് ലാഭകരമായി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് നെൽ കർഷക സംഘം രൂപീകരിച്ച് അരി മില്ലുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കോട്ടയം ജില്ലയാണ് ആസ്ഥാനം. ജില്ലയിലെ 26 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ അംഗങ്ങളായ കെഎപിഒഎസിന്റെ ഓഹരി മൂലധനം 310 കോടി രൂപയാണ്. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് പുതിയ സഹകരണ സംഘം വഴിയൊരുക്കുമെന്ന് രജിസ്ട്രേഷൻ, സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നെല്ലിന് ന്യായ വില ലഭ്യമാക്കാൻ സഹകരണ സംഘത്തിനു കഴിയും. സ്വകാര്യ കച്ചവടക്കാരെ പോലെ അധിക ലാഭം ഈടാക്കാതെ വിൽപ്പന നടത്തുക വഴി സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഗുണമേൻമയുള്ള അരി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പാമ്പാടി സഹകരണ ബാങ്ക് പ്രതിനിധിയുമായ കെ. രാധാകൃഷ്ണനാണ് സഹകരണ സംഘത്തിന്റെ ചീഫ് പ്രമോട്ടർ.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച് 23,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,960 രൂപയിലാണ് വ്യാപാരം. 3,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. തുടര്‍ന്ന് പൊടുന്നനെ 200 രൂപ കൂടിയിരുന്നു. ഒരുവേളയിൽ നാല് ദിവസത്തിനുള്ളിൽ സ്വര്‍ണ വില പവന് കൂടിയത് 360 രൂപയായിരുന്നു ആഗോള വിപണിയിലുണ്ടായിട്ടുള്ള സ്വര്‍ണ വിലയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അതേസമയം വെള്ളിവിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 41.30 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,300 രൂപയാണ്.
കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് 22 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇന്ധനവിലയില്‍ ഇടിവ് തുടരുകയായിരുന്നു. അതേസമയം പുതുവര്‍ഷത്തില്‍ ആദ്യമായാണ് ഇന്ധന വില വര്‍ധിക്കുന്നത്. ആഗോളവിപണിയില്‍ എണ്ണ വിലയിടിയുന്നതാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 71.69 രൂപയിലും ഡീസലിന് 66.99 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 70.75 രൂപയും 66.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 70.44 രൂപയിലും ഡീസലിന് 65.72 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് 68.5 രൂപയായപ്പോൾ ഡീസലിന് 62.24 രൂപയും മുംബൈയിൽ പെട്രോളിന് 74.16 രൂപയും ഡീസലിന് 65.11 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ധന വിലയിൽ നിരന്തരം ഇങ്ങനെ കുറവുണ്ടാകുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഈ പ്രതിഭാസം തുടരാനാണ് സാധ്യത എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്ത് ഇന്ധന വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം. പെട്രോൾ വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോൾ ഡീസൽ വില ഒൻപത് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.
ലോകബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനം ജിം യോംഗ് കിം രാജിവച്ചു. കാലാവധി തീരാന്‍ നാല് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് രാജി 2022 വരെയായിരുന്നു അദ്ദേഹം തുടരേണ്ടിയിരുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റേ രാജി പ്രഖ്യാപനം. അദ്ദേഹത്തിന്റെ സേവന കാലാവധി തീരാന്‍ നാല് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിത രാജി.എന്നാൽ ഇതുവരെ രാജിക്കുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-ലായിരുന്നു അദ്ദേഹം രണ്ടാം വട്ടം ലോക ബാങ്ക് പ്രസിഡന്‍റായി സ്ഥാനമേറ്റത്. ഇടക്കാല പ്രസിഡന്‍റായി ലോക ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ക്രസ്റ്റലീന ജോര്‍ജ്ജീവയെ നിയമിച്ചിരിക്കുകയാണിപ്പോള്‍.
ബെംഗളുരു: പ്രീമിയര്‍ ബാഡ്മിഡന്‍ ലീഗ് നാലാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ പിവി സിന്ധുവിന്റെ ഹൈദരാബാദ് ഹണ്ടേഴ്‌സ് ദില്ലി ഡാഷേഴ്‌സിനോട് തോറ്റു. 4-3 എന്ന നിലയിലായിരുന്നു ദില്ലിയുടെ ജയം. മത്സരത്തില്‍ പിവി സിന്ധു ജയിച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. നേരത്തെതന്നെ സെമിയില്‍ കടന്നതിനാല്‍ ഹൈദരാബാദിനെ മത്സരഫലം ബാധിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി മലയാളിതാരം എച്ച്എസ് പ്രണോയിയുടെ വിജയത്തോടെയാണ് ദില്ലി തുടങ്ങിയത്. പ്രണോയി ഹൈദരാബാദിന്റെ രാഹുല്‍ യാദവിനെ 15-10, 9-15, 15-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പിന്നീട് നടന്ന പുരുഷ ഡബിള്‍സിലും ജയം ദില്ലിക്കൊപ്പം നിന്നു. ബി ചായ്, ജോങിത് സഖ്യം അരുണ്‍ ജോര്‍ജ്, ബോദിന്‍ ഇസ്ര സഖ്യത്തെ 8-15, 15-9, 15-8 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് ഹരേന്ദ്ര സിങ്ങിനെ ഹോക്കി ഇന്ത്യ ഒഴിവാക്കി. ജൂനിയര്‍ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കാന്‍ ഹരേന്ദ്ര സിങ്ങിനോട് നിര്‍ദ്ദേശിച്ചു. ഹരേന്ദ്ര സിങ്ങിന്റെ കീഴില്‍ 2016-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് കിരീടം നേടിയിരുന്നു. ദീര്‍ഘകാലം ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം ഒട്ടേറെ മികച്ച താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിക്കുകയും ചെയ്തു. 2017ല്‍ വനിതാ ടീമിന്റെ പരിശീലകനായിരിക്കെ ഇന്ത്യ ഏഷ്യാ കപ്പില്‍ സ്വര്‍ണവും നേടി.
Ad - book cover
sthreedhanam ad