January 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author

തിരു:വിലക്കയറ്റം തടയാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് സഹ കരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൺസ്യൂമർഫെഡിന്റെ ആഭി മുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം എൽ.എം.എസ് ഗ്രൗണ്ടിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിവിമുക്തമാക്കി കൺസ്യൂമർഫെഡിനെ ലാഭത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സർ ക്കാരിനായി. കുറ്റമറ്റ പർച്ചേസിംഗ് സംവിധാനമുൾപ്പെടെ ഏർപ്പെടുത്താനായി. 13 ഇനങ്ങളാണ് കൺസ്യൂമർഫെഡ് വിപണികളിൽ സബ്‌സിഡി നിരക്കിൽ പൊതുവിപണിയേക്കാൾ വിലക്കുറ വിൽ വിൽക്കുന്നത്. ആഘോഷവേളകളിൽ വിഷമം കൂടാതെ സാധനങ്ങൾ വാങ്ങാൻ ഇത്തരം വിപണികൾ സഹായമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ അഡ്വ.വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. 

സഹകരണ വിപണിയിലെ ആദ്യവിൽപന മന്ത്രി കടകംപള്ളി സുരേന്ദ്രനും ത്രിവേണി ക്രിസ്മസ് കേക്ക് വിൽപനയുടെ ഉദ്ഘാടനം മേയർ വി.കെ.പ്രശാന്തും നിർവഹിച്ചു. ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ്, നഗരസഭാ ആസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, അഡീ. രജിസ്ട്രാർ (കൺസ്യൂമർ) കെ.ആർ. ശശികുമാർ, ജോയിൻറ് രജിസ്ട്രാർ (ജനറൽ) എസ്. ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു. കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ ആർ. സുകേശൻ സ്വാഗതവും റീജിയണൽ മാനേജർ ടി.എസ്. സിന്ധു കൃതജ്ഞതയും പറഞ്ഞു. ജനുവരി ഒന്നുവരെ കേരളമുടനീളം 600 ഓളം സഹകരണവിപണികൾ പ്രവർത്തിക്കുo. 

ക്രിസ്മസ്-പുതുവത്സര വിപണിയിൽ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില ചുവടെ. (പൊതു വിപണിയിലെ വില ബ്രാക്കറ്റിൽ): അരി ജയ- 25 രൂപ (35 രൂപ), അരി കുറുവ- 25 (33), കുത്തരി- 24 (35), പച്ചരി- 23 (28), പഞ്ചസാര- 22 (36.50), കേര വെളിച്ചെണ്ണ ഒരു ലിറ്റർ- 92 (205), ചെറുപയർ- 65 (78), കടല- 43 (70), ഉഴുന്ന്- 55 (70), വൻപയർ- 45 (65), തുവരപ്പരിപ്പ്- 62 (80), മുളക്- 75 (120), മല്ലി- 67 (85).

തിരു:ശ്രീനാരായണഗുരുവിനെ അറിയാനും പഠിക്കാനും ദർശനങ്ങൾ ഉൾക്കൊള്ളാനും ചെമ്പഴന്തി യിൽ 25 കോടി രൂപ ചെലവഴിച്ച‌് അന്താരാഷ്ട്ര നിലവാരമുള്ള ഡിജിറ്റൽ മ്യൂസിയവും ഹൈടെക‌് കൺവൻഷൻ സെന്ററും വരുന്നു. ചെമ്പഴന്തി ഗുരുകുലത്തിൽ ടൂറിസം വകുപ്പ‌് നിർമിക്കുന്ന ലോ കോത്തര ഡിജിറ്റൽ മ്യൂസിയത്തിന്റെയും കൺവൻഷൻ സെന്ററിന്റെയും നിർമാണത്തിന‌് 31ന‌് തുടക്കമാകും. ആദ്യഘട്ടത്തിൽ 10 കോടി രൂപയാണ‌് അനുവദിച്ചിട്ടുള്ളത‌്. ഇരു നിലയിലായി 23622 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലുള്ളതാണ‌്. 15751 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയിൽ ഒരേ സമയം ആയിരത്തിലേറെ പേർ ക്ക‌് ഇരിക്കാനാകും.കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കൺവൻഷൻ സെന്ററിന്റെ മുറ്റത്ത‌് എവിടെ നിന്നാലും അകത്തെ വേദി കൂടി ദൃശ്യമാകുന്ന രീതിയിലാണ് രൂപകൽപ്പന. ഓഫീസ്, ഗ്രീൻ റൂം, സ്റ്റോർ, അടുക്കള, ടോയ‌്‌ലെറ്റുകൾ എന്നിവയും താഴത്തെ നിലയിൽ ഉണ്ടാ കും. നിലവിൽ ഗുരുകുലത്തിലുള്ള കൺവൻഷൻ സെന്ററിന‌് ചേർന്ന‌് അവയെ കൂടി ഭാഗിക മായി ഉൾക്കൊള്ളിച്ചാണ‌് ഹൈടെക‌് കൺവൻഷൻ സെന്റർ ഒരുക്കുന്നത‌്. ശിവഗിരി തീർഥാടന കാലത്ത‌് ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിക്കാനെത്തുന്ന തീർ ഥാടകർക്കും സഞ്ചാരികൾക്കും ഉപകാരപ്രദമാകും വിധമാണ‌് കൺവൻഷൻ സെന്ററിന്റെ രൂപ കൽപ്പന. വിവിധ പൊതുപരിപാടികളും സംഘടിപ്പിക്കാനാകും. മുകളിലത്തെ നില പൂർണമായുംഡിജിറ്റൽ മ്യൂസിയമായിരിക്കും. മത ജാതിഭേദങ്ങളില്ലാതെ മനുഷ്യനെ ഒന്നായിക്കാണാൻ പഠിപ്പിച്ചശ്രീനാരാ യണ ഗരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ‌് 7871 ചതുരശ്ര അടി വിസ‌്തൃതി യുള്ള ഡിജിറ്റൽ മ്യൂസിയം. മ്യൂസിയത്തിൽ ഒരുക്കുന്ന നാലു ഹാളുകളായി ഗുരു ദർശനത്തിന്റെ നാല‌് ഘട്ടങ്ങൾ മനസിലാക്കാനാകും. ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ളവ്യത്യസ്ത ജീവിതകാലയള വുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മൾട്ടിമീഡിയ സംവിധാനത്തിലൂടെ അവതരിപ്പിക്കും. നാടി ന്റെ നവോത്ഥാന മുന്നേറ്റം ഏറെ ചർച്ച ചെയ്യുന്ന പുതുകാലത്ത‌് ലോകജനതയ‌്ക്ക‌് ശ്രീനാരായണ ഗുരുവിന്റെ ജീവിതവും മാനവിക മൂല്യങ്ങളിൽ ഊന്നിയുള്ള ദർശനങ്ങളും പഠിക്കാനും മനസി ലാക്കാനുള്ള സൗകര്യം ഒരുക്കുക എന്ന ആഗ്രഹമാണ‌് ഡിജിറ്റൽ മ്യൂസിയം എന്ന തീരുമാനത്തി ലേക്ക‌് എത്തിച്ചത‌് : ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മികവാർന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഏറെ അംഗീകാരങ്ങൾ നേടിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത‌്. രണ്ട‌് വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ‌് തീരുമാനം. ശിവഗിരി തീർഥാടന നാളായ 31ന‌് ഗുരുവിന്റെ ജന്മഗൃഹം കാണാനെത്തുന്ന തീർഥാടകരുടെ സാന്നിധ്യത്തിൽ ടൂറിസം മന്ത്രി നിർമാണപ്രവൃത്തിക്ക‌് തുടക്കം കുറിക്കും

തിരുഃ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു, ഏത്‌ തസ്തികയിൽ നിയമനം നൽകണമെന്ന കാര്യം മന്ത്രിസഭയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷിന്‍റെ പ്രകടനം നിർണായകമായി.

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌. ഛേത്രിക്ക്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഇത്‌ രണ്ടാം തവണ യാണ്‌. വനിതാ താരം കമലാദേവിയാണ്‌. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അനിരുദ്ധ്‌ ഥാപ്പ യ്‌ക്ക്‌ ലഭിച്ചു.വനിതാ യുവതാരം ഇ പന്തോയി.കേരള ഫുട്‌ബോൾ അസോസിയേഷനു മികച്ച ഗ്രാസ്‌ റൂട്ട്‌ ഡെവലെപ്‌മെന്റ്‌ പദ്ധതിക്കുള്ള പുരസ്‌കാരം ലഭിച്ചു. 

തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാട‌ാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ സ‌്കൂളായി.

സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസ‌്, മാർ ബേസിൽ എച്ച‌്എസ‌്എസ‌് എന്നീ ചാമ്പ്യൻ സ‌്കൂളുകളാണ‌് എറണാ കുളത്തിന്റെ മേധാവിത്വത്തിന‌ുപിന്നിൽ. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേർന്ന‌് 131 പോയിന്റ‌് ജില്ല യ‌്ക്ക‌് നേടിക്കൊടുത്തു. 25 പോയിന്റുമായി തേവര സേക്രഡ‌് ഹാർട്ട‌് എച്ച‌്എസ‌്എസും കാര്യമായ സംഭാവന നൽകി. ഏഴ‌് സ്വർണം നേടിയ മേഴ‌്സി കുട്ടൻ അക്കാദമി താരങ്ങൾ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതൽക്കൂട്ടായി. 

സബ‌്ജൂനിയർ, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ എറണാകുളം കൂടുതൽ മികവ‌് കാട്ടി. സബ‌് ജൂനിയർ ആൺവിഭാഗത്തിൽ 59 പോയിന്റും സീനിയർ ആൺവിഭാഗത്തിൽ 58 പോയിന്റും നേടി. സബ‌്ജൂനിയർ ആൺ–പെൺ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോൾ, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. മൂന്ന‌് സ്വർണംവീതം നേടിയ ചിങ്കിസ‌് ഖാൻ (സബ‌്ജൂനിയർ, ആൺ), എ എസ‌് സാന്ദ്ര (ജൂനിയർ), ആദർശ‌് ഗോപി (സീനിയർ) എന്നിവർ എറണാകുളത്തിന്റെ താരങ്ങളാണ‌്.

മുംബൈ : വെസ‌്റ്റിൻഡീസ‌് തിങ്കളാഴ‌്ച ഇന്ത്യക്കെതിരെ നാലാം ഏകദിനത്തിന‌് ഇറങ്ങുന്നു. മുംബൈയിലാണ‌് മത്സരം. ടെസ‌്റ്റ‌് പരമ്പരയിൽ വിൻഡീസ‌്‌ കൂട്ട ത്തോൽവി ഏറ്റുവാങ്ങിയശേഷം അഞ്ചു മത്സര ഏകദിനത്തിലെ ആദ്യകളിയി ലും തോറ്റു. രണ്ടാമത്തേതിൽ സമനില. എന്നാൽ, ശനിയാഴ‌്ച നടന്ന മൂന്നാം കളിയിൽ ഇന്ത്യയെ അവർ 43 റണ്ണിന‌് തോൽപ്പിച്ചു. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പമായി.

മുംബൈ: മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി.224 റണ്ണിന്റെ വമ്പൻജയം.അവസാന മത്സരം നവംബർ ഒന്നിന‌് തിരുവനന്തപുരത്ത‌്. രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറി (137 പന്തിൽ 162) ആണ‌് ഇന്ത്യയുടെ കൂറ്റൻ ജയത്തിന‌ു വഴിയൊരുക്കിയത‌്. ആദ്യം ബാറ്റ‌്ചെയ‌്ത ഇന്ത്യ അഞ്ച‌ു വിക്കറ്റ‌് നഷ്ടത്തിൽ 377 റണ്ണെടുത്തു. അമ്പാട്ടി റായുഡുവും (81 പന്തിൽ 100) സെഞ്ചുറി നേടി. മറുപടിക്കെത്തിയ വിൻഡീസ‌് 36.2 ഓവറിൽ 153ന‌് പുറത്തായി. രോഹിതാണ‌് കളിയിലെ താരം.

ജംഷഡ‌്പൂർ:ആദ്യപകുതിയിൽ ജംഷഡ‌്പൂർ എഫ‌്സി കളം ഭരിച്ചു. രണ്ടാം പകുതിയിൽ കേരളാ ബ്ലാസ‌്റ്റേഴ‌്സും. ഫലം, ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു ജംഷഡ‌്പൂരിന്റെ ഗോളുകൾ. അതിഥികൾ രണ്ടാം പകുതി യിൽ തിരിച്ചടിച്ചു. സ്ലാവിസ സ‌്റ്റോയ‌്നോവിച്ചും സി കെ വിനീതും ബ്ലാസ‌്റ്റേഴ‌്സിന്റെ ഗോളുകൾ നേടി. ജംഷഡ‌്പൂരിന്റേത‌് ടിം കാഹിലിന്റെയും മൈക്കൽ സൂസായിരാജിന്റെയും വകയും. ബ്ലാസ‌്റ്റേഴസ‌ിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത‌്. നാലു കളിയിൽനിന്നു ആറു പോയിന്റുമായി ബ്ലാസ‌്റ്റേഴ‌്സ‌് പട്ടികയിൽ ഏഴാമതാണ‌്. ജംഷഡ‌്പൂർ അഞ്ചു കളിയിൽനിന്ന‌് ഏഴു പോയിന്റുമായി നാലാമതും.

മനാമ: ഖത്തർ സ്വകാര്യമേഖലയിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് അന്ത്യമായി.ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം. സർക്കാർ, അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് പുതിയ സംവിധാനം പ്രകാരം എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കൽ ബാധകമല്ല.

സെപ്തംബർ ആദ്യവാരം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനായി തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗ തിപ്രകാരം ഓരോ സ്ഥാപനത്തിനും അഞ്ചു ശതമാനം ജീവനക്കാരെ മാത്രമേ എക്‌സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തിൽ ഉൾപ്പെടുത്താനാകൂ. ഈ അഞ്ചു ശതമാനംപേരെ പൂർണമായും സ്ഥാപനത്തിനു തീരുമാനിക്കാനാകും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സുഗമമാക്കുന്നതിനാണ് അഞ്ചു ശതമാനംപേരെ എക്‌സിറ്റ് പട്ടികയിൽ നിലനിർത്താൻ സ്ഥാപനങ്ങൾക്ക‌് അനുമതി നൽകിയത്. ഇത് സ്ഥാപനത്തിലെ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്നവരാകാം.

എക്‌സിറ്റ് പെർമിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങൾ കമ്പനികളും തൊഴിലുടമകളും നൽകണം. ഇതിനായി പ്രത്യേക ഇ പ്ലാറ്റ്‌ഫോം മന്ത്രാലയം ഒരുക്കി. എന്തെങ്കിലും കാരണത്താൽ തൊഴിലാളിയെ നാട്ടിലേക്കുപോകാൻ അനുവദിച്ചില്ലെങ്കിൽ എക്‌സ്പാട്രിയേറ്റ് എക്‌സിറ്റ് ഗ്രീവിയൻസ് സമിതിക്ക് പരാതി നൽകാം. മൂന്നു ദിവസത്തിനകം പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ന്യൂയോർക്ക്‌ : ക്യൂബക്കെതിരായ അമേരിക്കൻ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാ വശ്യപ്പെടുന്ന പ്രമേയത്തിന്‌ യുഎൻ പ്രതിനിധി സഭയുടെ അംഗീകാരം. ആറ്‌ പതിറ്റാണ്ടായി തുട രുന്ന ഉപരോധത്തിനെതിരെ 189 അംഗരാഷ്‌ട്രങ്ങൾ വോട്ട്‌ ചെയ്‌തപ്പോൾ അമേരിക്കയും ഇസ്രയേലും മാത്രo അനുകൂലിച്ചു. 

ഏറെക്കാലമായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ അംഗീകാരം ലഭിക്കുന്നുണ്ടെങ്കിലും അഗമരിക്ക തങ്ങളടൈ നിലപാട്‌ മാറ്റാൻ തയ്യാറായിട്ടില്ല. ബുധനാഴ്‌ച രാത്രി ഐക്യരാഷ്‌ട്ര സഭയിലെ യുഎസ്‌ പ്രതിനിധിസംഘം ക്യൂബ അവതരിപ്പിക്കുന്ന പ്രമേയത്തിനെതിരെ വോട്ട്‌ ചെയ്യാൻ യുഎൻ അംഗരാഷ്‌ട്രങ്ങളോട്‌ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. 

വ്യാഴാഴ്‌ച യുഎൻ പ്രതിനിധി സഭയിൽ വോട്ടെടുപ്പ്‌ നടന്നപ്പോൾ ശക്തമായ സമ്മർദ്ദമുണ്ടായിട്ടും ഇസ്രയേൽ ഒഴികെ മറ്റൊരു രാജ്യവും അമേരിക്കൻ നിലപാടിനെ പിന്തുണച്ചില്ല. ക്യൂബ അവതരി പ്പിച്ച പ്രമേയത്തിനെതിരെ അമേരിക്ക കൊണ്ടുവന്ന ഭേദഗതികളെല്ലാം പ്രതിനിധിസഭ തള്ളി.