October 22, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (646)

രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണു കേരളമെന്നും കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി  6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തില്‍ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി.
കൊച്ചി: 2023 ഇതാ വന്നെത്തിയിരിക്കുന്നൂ, നമ്മുടെ പുതുവത്സര തീരുമാനങ്ങളിൽ “നേത്ര സംരക്ഷണം” ഉൾപ്പെടാനുള്ള സാധ്യതയില്ല. ക്രമേണ വളർന്ന് വരുന്ന രോഗങ്ങളായ എയ്ജ് റിലേറ്റഡ് മസ്കുലാർ ഡീജനറേഷൻ( എഎംഡി), റെറ്റിനോപതി (ഡിആർ) പോലുള്ള കേസുകൾ വർദ്ധിക്കുകയും സാധാരണയാവുകയും ചെയ്യുന്നു. എഎംഡിക്ക് കാരണമാകുന്നത് മാക്യുലയിലെ കലകൾ നശിക്കുന്നതാണ്. ഇതാകട്ടെ കേന്ദ്രീകൃത കാഴ്ച്ചയെ ബാധിക്കുകയും ചെയ്യും. വാർദ്ധക്യത്തിൽ പൊതുവായി കാണപ്പെടുന്ന രോഗം അതിന് മുമ്പ് കാണപ്പെടുന്നത് മറ്റ് പല കാരണങ്ങൾ കൊണ്ടാകാം, ഇതിൽ ജനിതകവും ഉൾപ്പെടാം. ഏകദേശം 17.6% മുതൽ 28.9% വരെ പ്രമേഹ രോഗികൾ ഇന്ത്യയിൽ ഡയബെറ്റിക് റെറ്റിനോപതി (ഡിആർ) മൂലം ബുദ്ധിമുട്ടുന്നവരാണ്. അനിയന്ത്രിത പ്രമേഹത്തിൻറെ ഫലമാണ് ഡയബെറ്റിക് റെറ്റിനോപതി. റെറ്റിനൽ രക്തകുഴലുകൾ അനിയന്ത്രിത പ്രമേഹത്താൽ തകരാറിലാകുന്നു. കൂടാതെ മാക്യുലയിലേക്ക് ദ്രാവകങ്ങൾ ചോരുന്നതിന് വഴിവെയ്ക്കുകയും ചെയ്യും . ഇതിനെ ഡയബെറ്റിക് മാക്യുലാർ എഡിമ (ഡിഎംഇ) എന്ന് പറയുന്നു. .മൂന്നിൽ ഒരു പ്രമേഹ രോഗിക്കും ഡിഎംഇ വളർന്ന് വരാനുള്ള സാധ്യതയുണ്ട്. ഈ രോഗാവസ്ഥയാകട്ടെ ആരംഭ ഘട്ടത്തിൽ പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതിനാൽ പതിവായുള്ള പരിശോധനകൾ പ്രധാനമാണ്. അത് വഴി നേരത്തെ തന്നെ രോഗം നിർണ്ണയിക്കാനും സമയോചിതമായ ചികിത്സയ്ക്കും രോഗം വരാതെ സംരക്ഷിക്കാനും കഴിയും. ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂഡ്ഡ് കൊച്ചി മെഡിക്കൽ ഡയറക്ടറും ചീഫ് മെൻററുമായ ഡോ. ഗിരിധർ പറയുന്നത് " ഡയബെറ്റിക് റെറ്റിനോപതിയുടെയും പ്രായബന്ധിതമായി വരുന്ന എയ്ജ് റിലേറ്റഡ് മസ്കുലാർ ഡീജനറേഷൻ പോലുള്ള രോഗങ്ങളുടെയും സമ്മർദം ഇന്ത്യയിൽ വർദ്ധിക്കുകയാണ്. അതിനാൽ സമയോചിതമായ രോഗ നിർണ്ണയവും കണ്ടെത്തലും പരമപ്രധാനമാണ്. പതിവായി ഒരു ഒപ്ടോമെട്രിസ്റ്റിനെയോ ഒഫ്താൽമോളജിസ്റ്റിനെയോ സന്ദർശിക്കുന്നത് നിലവിലുള്ള രോഗാവസ്ഥയുടെ വേഗത്തിലുള്ള നിർണ്ണയം വഴി റെറ്റിനക്ക് കോട്ടം വരുന്നതും കാഴ്ച്ച കുറയുന്നതും അന്ധതയിലെത്തുന്നതും തടയാൻ സഹായിക്കും. രോഗികൾ ആരോഗ്യകരമായ ജീവിത ശൈലികൾ പിന്തുടരേണ്ടതും പ്രമേഹം നിയന്ത്രിക്കേണ്ടതും നേത്ര രോഗങ്ങളുമായി ബന്ധപ്പെട്ട് വളരെ പ്രധാനമാണ്.”. ആരോഗ്യകരമായ കാഴ്ച്ചക്ക് അഞ്ച് പുതുവത്സര തീരുമാനങ്ങൾ നിങ്ങളുടെ കാഴ്ച്ച ആരോഗ്യമുള്ളതായിരിക്കുന്നതിന് അഞ്ച് ജീവിത ശൈലീ ഉപാധികൾ : പുകവലിക്കരുത് ! പുകവലി അനേകം അവയവങ്ങൾക്ക് സാരമായി കോട്ടം വരുത്തും, രോഗ പ്രതിരോധ സംവിധാനത്തെ പുകവലി പല വിധത്തിലാണ് തകരാറിലാക്കുന്നത്. എഎംഡിയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും പ്രതിരോധിക്കാൻ സാധിക്കുമായിരുന്ന മറ്റ് നേത്രരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം . സിഗരറ്റ് പുകയിലെ പ്രത്യേക ഓക്സിഡൻറുകൾ രോഗ പ്രതിരോധ സംവിധാനത്തെ സക്രിയമാക്കുന്ന കോശങ്ങളെ അലോസരപ്പെടുത്തുന്നവയാണ്. ഇത് ദോഷകരമായ ഇൻഫ്ലമേഷന് വഴി വെയ്ക്കുന്നു . സ്ക്രീനിൽ സമയം ചെലവഴിക്കുന്നത് കുറയ്ക്കുക സ്ക്രീൻ ബ്ലൂ ലൈറ്റ് നിങ്ങളുടെ നേത്രങ്ങളെ ബാധിക്കുന്നതിന് വഴിവെയ്ക്കുന്നതാണ് അമിതമായി ഫോൺ, കമ്പ്യൂട്ടർ ഉപയോഗം. കണ്ണ് വരളുക, നേത്രത്തിന് ക്ഷീണം, ഹ്രസ്വ ദൃഷ്ടി( മയോപിയ) എഎംഡി തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇത് വഴി ഉടലെടുക്കുക. സ്ക്രീൻ സമയം കുറയ്ക്കുകയും കണ്ണ് ഏപ്പോഴും ഈർപ്പമുള്ളതായി നിലനിർത്തുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണം ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് ആരോഗ്യദായകമായ ഭക്ഷണം ആവശ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ. എന്നിവ ഫാസ്റ്റ് ഫുഡുകൾക്കും, മധുര പദാർത്ഥങ്ങൾക്കും പകരമായി ഉപയോഗിക്കണം. മത്സ്യം, മുട്ട, പാലുത്പന്നങ്ങൾ, ഓറഞ്ച്, കാരറ്റ്, കാബേജ് എന്നിവ ആൻറി ഓക്സിഡൻറുകൾ നൽകുന്നവയാണ്. നിങ്ങളുടെ നേത്രത്തിന് മികച്ച ആരോഗ്യം ഉറപ്പ് തരുന്നവയാണിവ. കൃത്യമായ ഇടവേളകളിലെ നേത്ര പരിശോധന പതിവായി നേത്ര രോഗ വിദഗ്ദ്ധനെ സന്ദർശിക്കുന്നത് പ്രധാന രോഗങ്ങൾക്ക് ചികിത്സ ലഭിക്കുന്നതിന് മാത്രമല്ല സഹായിക്കുക, കണ്ണിലെ വരൾച്ച, ചുവപ്പ് എന്നിങ്ങനെ ദൈനം ദിന പ്രവർത്തനങ്ങൾ ബാധിക്കുന്നത് മൂലമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനും കാരണമാകും. നിങ്ങളുടെ നേത്രങ്ങളുടെ ആരോഗ്യസ്ഥിതി മനസിലാക്കാനും മെച്ചപ്പെട്ട രീതിയിൽ നേത്ര സംരക്ഷണത്തിനും ഇത് വഴി സാധിക്കും. . 20-20-20 നിയമം: നമ്മുടെ ഓരോ ദിവസവും സ്ക്രീനിൽ നോക്കി തുടങ്ങുകയാണെന്ന് നമുക്ക് തന്നെ അറിയാം. നേത്രത്തിന് ചെറിയ വ്യായാമം നൽകുന്നത് സമ്മർദം കുറയ്ക്കാൻ ഉപകരിക്കുന്നതാണ്. 20 മിനുട്ട് തുടർച്ചയായി സ്ക്രീൻ വീക്ഷിക്കുകയാണെങ്കിൽ അതിന് ശേഷം ചെറിയ ഇടവേള അനുവദിക്കുകയും 20 അടിയെങ്കിലും അകലെയുള്ള മറ്റൊരു വസ്തുവിലേക്ക് 20 സെക്കൻറ് നോക്കുകയും ചെയ്യുക. വളരെ ലളിതമായ വ്യായാമമാണിത്! 2023ൽ ആരോഗ്യകരമായ ശീലങ്ങൾ തുടങ്ങുക വഴി നിങ്ങളുടെ കാഴ്ച്ച നിലനിർത്തുകയും നേത്രരോഗങ്ങളെ തടയുകയും കൂടുതൽ കോട്ടം വരുന്നതിൽ നിന്ന് നേത്രത്തെ സംരക്ഷിക്കുകയും ചെയ്യുക.
ജില്ലാതല ആശുപത്രിയില്‍ അപൂര്‍വ നേട്ടം തിരുവനന്തപുരം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നേടിയവരുടെ എണ്ണം 100 കഴിഞ്ഞു. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങള്‍ക്ക് ആരംഭമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ശുചിത്വം ഉറപ്പാക്കാന്‍ ഒരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണം പൊതുജനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്പ് ഈ മാസം ലോഞ്ച് ചെയ്യും തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന്‍ തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരിക്കല്‍ ലൈസന്‍സ് നല്‍കിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തുന്നതാണ്. ലൈസന്‍സ് സസ്‌പെന്റ് ചെയ്താല്‍ പോരായ്മകള്‍ പരിഹരിച്ച് കമ്മീഷണറായിരിക്കും വീണ്ടും അനുമതി നല്‍കുന്നത്. ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപനത്തിലുള്ള ഒരാള്‍ക്ക് സൂപ്പര്‍വൈസര്‍ ചുമതല നല്‍കണം. ഭക്ഷ്യ സുരക്ഷയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ഭക്ഷ്യ സുരക്ഷ ഫലപ്രദമായി നടപ്പിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ലൈസന്‍സ് ഉറപ്പാക്കും. ലൈസന്‍സിനായി ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കും. ആഡിറ്റോറിയത്തിലുപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളാണ്. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ നല്‍കുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പാണ്. ഈ സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് എഫ്.എസ്.എസ്.എ.ഐ. ആക്ട് പ്രകാരം പരിശോധനകള്‍ നടത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവുമാണ് പരിശോധനകള്‍ നടത്തി വരുന്നത്. പരിശീലനം, അവബോധം എന്നിവയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിവരുന്ന ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയിലും തദ്ദേശ വകുപ്പിനോട് സഹകരണമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് സംവിധാനം നടപ്പിലാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് ഈ മാസം തന്നെ ലോഞ്ച് ചെയ്യുന്നതാണ്. ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. സംസ്ഥാനതലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതാണ്. മൈക്രോ ബയോളജി ലാബുകളുടെ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാൻ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം.
സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൂടുതൽ കുട്ടികളെ സംരക്ഷിക്കുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി അഞ്ച് നിലകളിൽ പുതിയ ബഹുനില മന്ദിരം ഒരുങ്ങി.
ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.