May 03, 2024

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (628)

തിരുവനന്തപുരം: മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി -- പൊതുസമൂഹത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് തദ്ദേശസ്ഥാപനങ്ങളും കോളേജുകളുമായി സഹകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി കമ്മ്യൂണിറ്റി ഔട്ട് റീച്ച് സെന്ററുകള്‍ക്ക് തുടക്കമിട്ടത്.
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. വണ്ണാപുരം സ്വദേശിയ്ക്കാണ് (68) ഈ ചികിത്സ നല്‍കിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,64,04,946 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ട് ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ കോവിന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളില്‍ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. 18നും 44നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 80 ശതമാനം പേര്‍ ആദ്യ ഡോസും 18 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകള്‍ 1,88,71,205 ഡോസ് വാക്‌സിനും പുരുഷന്‍മാര്‍ 1,75,24,970 ഡോസ് വാക്‌സിനുമാണെടുത്തത്. ഇന്ന് 1698 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. അതില്‍ 1408 സര്‍ക്കാര്‍ കേന്ദ്രങ്ങളും 290 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരം 1,69,300, എറണാകുളം 1,96,830, കോഴിക്കോട് 1,33,870 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്.
തിരുവനന്തപുരം: രാജ്യത്തെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിപ്ല പാലിയേറ്റീവ് കെയര്‍, കാന്‍സപ്പേര്‍ട്ട്, പാലിയം ഇന്ത്യ എന്നീ സ്ഥാപനങ്ങളും മറ്റ് എട്ട് പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു.
കൊച്ചി: ഓള്‍ ബോഡി ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയുടെ നിര്‍മാതാക്കളായ ട്വിന്‍ ഹെല്‍ത്ത് ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനായി ആയിരം കോടി രൂപ സമാഹരിച്ചു.
കൊച്ചി: ആരോഗ്യവും സൗഖ്യവും സംബന്ധിച്ച് ഉപയോക്താക്കള്‍ക്കുള്ള താത്പര്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ ഏറെപ്പേര്‍ക്ക് ആഗ്രഹമുണ്ട്. സാധാരണ ക്രമത്തിലേയ്ക്ക് ലോകം മടങ്ങിവരുമ്പോള്‍ ആന്തരികാരോഗ്യത്തെക്കുറിച്ചും സൗഖ്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും പ്രാധാന്യം ലഭിക്കുകയാണ്. അഭിനേത്രിയും ഫിറ്റ്നസ് തത്പരയുമായ മാലെയ്ക അറോറ, അഭിനേത്രിയും പ്രമുഖ എഴുത്തുകാരിയുമായ ദ്രാഷ്ടി ധാമി, നുട്രീഷ്യനിസ്റ്റ് കവിതാ ദേവ്ഗണ്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പായ്ക്കേജ്ഡ് ബിവറേജസ് (ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്‍റ് പുനീത് ദാസ് എന്നിവര്‍ ചേര്‍ന്ന് ബാഹ്യവും ആന്തരികവുമായ ആരോഗ്യത്തെക്കുറിച്ച് څലഗോ ബാഗര്‍ സേ ഫിറ്റ് ഓര്‍ അന്തര്‍ സേ ഭിچ എന്ന പേരില്‍ വിര്‍ച്വല്‍ ചര്‍ച്ച നടത്തി. വെല്‍നസ് രംഗത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസില്‍ കണ്ട് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രൂപപ്പെടുത്തിയതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ബാഹ്യമായ ഫിറ്റ്നസിനും രൂപം കാത്തുസൂക്ഷിക്കുന്നതിനുമായി സഹായിക്കുന്ന ചൂടോടെ ഉപയോഗിക്കാന്‍ കഴിയുന്ന പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ടീയുടെ ഗുണവും പ്രതിരോധത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ശരീരത്തെ ഉള്ളില്‍നിന്ന് ശുചിയാക്കാന്‍ കഴിയുന്ന നിരോക്സീകാരകങ്ങളും ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ ആന്തരീക സൗഖ്യത്തിന് പ്രാധാന്യം നല്കുന്നതാണ് ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍. ക്ലാസിക് ഗ്രീന്‍ ടീ ഇമ്യൂണിനു പുറമെ ലെമണ്‍ & ഹണി, ജിഞ്ചര്‍, മിന്‍റ് & ലെമണ്‍, സ്വാഭാവികമായി മധുരമുളളത്, മാമ്പഴരുചി എന്നിങ്ങനെ വിവിധ രുചികളില്‍ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്കിടയില്‍ ആരോഗ്യവും സൗഖ്യവും സംബന്ധിച്ച താത്പര്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് പായ്ക്കേജ്ഡ് ബിവറേജസ് (ഇന്ത്യന്‍ ആന്‍ഡ് സൗത്ത് ഏഷ്യ) പ്രസിഡന്‍റ് പുനീത് ദാസ് പറഞ്ഞു. ആരോഗ്യത്തെക്കുറിച്ച് സംശയമോ ആകാംക്ഷയോ തോന്നുന്നത് അടയാളപ്പെടുത്താന്‍ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ പ്രചാരണത്തിന്‍റെ ഭാഗമായി ബബിള്‍ (കുമിള) എന്ന വിഷ്വല്‍ ഡിവൈസാണ് ഉപയോഗിക്കുന്നത്. ബാഹികമായ ആരോഗ്യം മാത്രമല്ല ആന്തരീകമായ സൗഖ്യവും പ്രധാനമാണെന്ന് കാര്യം ഉയര്‍ത്തിക്കാട്ടി ആരോഗ്യത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാടോടുകൂടി ഉപയോക്താക്കളുടെ മനസിലെ സംശയത്തിന്‍റെ കുമിള പൊട്ടിച്ചുകളയാനാണ് പരിശ്രമിക്കുന്നത്. ഭൗതിക രൂപത്തിലും ആരോഗ്യത്തിലും മാത്രം ശ്രദ്ധിക്കാതെ ആന്തരിക സൗഖ്യത്തിനും തുല്യപ്രാധാന്യമുണ്ട്. ഉള്ളില്‍നിന്നും ആരോഗ്യത്തോടെയിരിക്കുന്നതിനായാണ് വിറ്റാമിന്‍ സി അടങ്ങിയ ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൗതികമായ രൂപത്തേക്കാള്‍ ആന്തരിക സൗഖ്യത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മാലെയ്ക അറോറ പറഞ്ഞു. കൂടുതല്‍ ആരോഗ്യത്തിനായുള്ള കാല്‍വയ്പുകളാണ് വേണ്ടത്. ഷൂട്ടുകളുടെയും മീറ്റിംഗുകളുടെയും ഇടവേളകളില്‍ എന്‍റെ പാനീയമാണ് ടെറ്റ്ലി ടീ ഇമ്യൂണ്‍. ഇപ്പോള്‍ പുതിയതായി വിറ്റാമിന്‍ സി ചേര്‍ത്ത ടെറ്റ്ലി ടീ ഇമ്യൂണ്‍ ശരീരത്തിലെ അഴുക്ക് ഉള്ളില്‍നിന്ന് പുറത്തുകളയാനും ഉള്ളില്‍നിന്ന് ആരോഗ്യത്തോടെയിരിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാനും സഹായിക്കും. ഫിറ്റ്നസ് ഗോളുകളില്‍നിന്ന് ഇന്നര്‍ ഫിറ്റ്നസ് ഗോളുകളിലേയ്ക്ക് മാറേണ്ട കാലമായെന്ന് മാലെയ്ക പറഞ്ഞു. പുറംഭംഗിയില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന നമ്മളെല്ലാം ആന്തരികമായ ആരോഗ്യത്തിനും പ്രാധാന്യം നല്കണമെന്ന് ദ്രാഷ്ടി ധാമി പറഞ്ഞു. ഭൗതിക ആരോഗ്യത്തെപ്പോലെതന്നെ ആന്തരികമായ ആരോഗ്യത്തെക്കുറിച്ചും നന്നായി മനസിലാക്കണം. ആയാസവും സമ്മര്‍ദ്ദവുമെല്ലാമായി നമുക്കെല്ലാം വളരെ കഠിനമായ ജീവിതശൈലിയാണുള്ളത്. പുറമെ ആരോഗ്യമുണ്ടെന്ന് തോന്നിപ്പിക്കുന്നതിനു പകരം ഉള്ളില്‍നിന്ന് ആരോഗ്യമുണ്ടെന്ന തോന്നല്‍ ഉളവാക്കണം. ഇതിനായി ടെറ്റ്ലി ഗ്രീന്‍ ടീ ഇമ്യൂണ്‍ ആദ്യപടിയായി സ്വീകരിക്കാമെന്ന് അവര്‍ പറഞ്ഞു. പുറം രൂപത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് ആന്തരിക സൗഖ്യമെന്ന് എഴുത്തുകാരിയും നുട്രീഷ്യനിസ്റ്റുമായ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിലെ കവിത ദേവ്ഗണ്‍ പറഞ്ഞു.
തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കുന്നതില്‍ ഫലപ്രദമാണ്. ചെറിയ കുഞ്ഞുങ്ങളില്‍ ഈ രോഗം മൂലമുണ്ടാകുന്ന രോഗതീവ്രത കൂടുതലാണ്. കുഞ്ഞുങ്ങളുടെ മരണത്തിന് പോലും ഇത് കാരണമാക്കും. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഈ വാക്‌സിന്‍ നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുന്നതിന് ഈയൊരു വാക്‌സിന്‍ വലിയ രീതിയിലൊരു പ്രതിരോധമാണ് തീര്‍ക്കുന്നത്. അതിനാലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ഈ വാക്‌സിനെ ഉള്‍പ്പെടുത്തിയത്. ജില്ലകളില്‍ അടുത്ത വാക്‌സിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകുന്നതാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്. മറ്റ് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെയാണ് ഈ വാക്‌സിനും നല്‍കുന്നത്. ഒരു വയസുവരെ ഈ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്. 44,000 ഡോസ് വാക്‌സിന്‍ ഒരു മാസത്തേക്ക് ആവശ്യമാണെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസത്തേക്കേവാവശ്യമായ 55,000 ഡോസ് വാക്‌സിന്‍ ലഭ്യമായിട്ടുണ്ട്. തുടര്‍ന്നുള്ള മാസങ്ങളിലേക്കുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എത്രയും വേഗം ഈ വാക്‌സിനേഷന്‍ സാധ്യമാക്കിയ ആരോഗ്യ വകുപ്പിലെ സഹപ്രവര്‍ത്തകരോട് പ്രത്യേകമായ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ദീപ്, ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു, ഡി.പി.എം. ഡോ. സുകേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ദിവ്യ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതിയ ഫാർമസിയും ലാബ് കളക്ഷൻ സെൻ്ററും പ്രവർത്തനമാരംഭിച്ചു. ഇതിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കുകയാണ്.