April 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ആദായ നികുതി ഇളവ് നേടുന്നതോടൊപ്പം ഉറപ്പായ റിട്ടേണും ലഭിക്കുന്ന നിക്ഷേപ പദ്ധതികളെന്ന നിലയ്ക്ക് ഏറെ ജനപ്രിയമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റും, ടാക്സ് സേവിംഗ് ഫിക്സഡ് ഡെപ്പോസിറ്റുകളും. 80 സി പ്രകാരം ആദായനികുതി ഇളവുള്ള നിക്ഷേപങ്ങളായ ഇവയ്ക്ക് 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുമുണ്ട്. രണ്ട് നിക്ഷേപ പദ്ധതികളും താരതമ്യം ചെയ്തുനോക്കാം നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍ എസ് സി) ചെറുകിട സമ്പാദ്യങ്ങള്‍ക്കും ആദായ നികുതി ലാഭിക്കുന്ന നിക്ഷേപങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഒരു സേവിംഗ്സ് ബോണ്ടായാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒരു സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. വ്യക്തികള്‍ക്കിടയില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നതെങ്കിലും, 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ആനുകൂല്യങ്ങളും ഈ നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നു . നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റും ടാക്സ് സേവിംസ് എഫ്ഡിയും തമ്മിലുള്ള വ്യത്യാസം 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നിലവിലെ പാദത്തില്‍, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് 7.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണയായി, പ്രധാന ബാങ്കുകള്‍ ടാക്സ് സേവിംസ് എഫ്ഡിക്ക് നല്‍കുന്ന പലിശ നിരക്കുകള്‍ പ്രതിവര്‍ഷം 6.5% മുതല്‍ 7.5% വരെയാണ്. ടിഡിഎസ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് ടിഡിഎസ് ഇല്ല. അതേസമയം ഒരു സാമ്പത്തിക വര്‍ഷത്തില്‍ സാധാരണ പൗരന്മാര്‍ക്ക് 40,000 രൂപയ്ക്ക് മുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയ്ക്ക് മുകളിലും പലിശ ലഭിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷമാണെങ്കില്‍ ടിഡിഎസ് ബാധകമാകും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍, സാധാരണ പൗരന്മാര്‍ക്ക് 50,000 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം രൂപയുമായി ടിഡിഎസ് പരിധി കൂട്ടിയിട്ടുണ്ട്. പലിശ കണക്കുകൂട്ടല്‍ എന്‍എസ്സികള്‍ ക്യുമുലേറ്റീവ് പലിശ പേഔട്ട് രീതിയാണ് പിന്തുടരുന്നത്, അവിടെ പലിശ വീണ്ടും നിക്ഷേപിക്കുന്നു. എന്‍എസ്സിയിലെ പലിശ വാര്‍ഷികമായി കോമ്പൗണ്ട് ചെയ്യപ്പെടും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്‍കുകയും ചെയ്യും. ബാങ്കുകള്‍ ക്യുമുലേറ്റീവ്, നോണ്‍-ക്യുമുലേറ്റീവ് പലിശ പേഔട്ട് ഓപ്ഷനുകള്‍ നല്‍കുന്നു ക്യുമുലേറ്റീവ് അല്ലാത്ത എഫ്ഡികള്‍ ത്രൈമാസ ഇടവേളകളില്‍ പലിശ നല്‍കുമ്പോള്‍, ക്യുമുലേറ്റീവ് എഫ്ഡികള്‍ പലിശ വീണ്ടും നിക്ഷേപിക്കുന്നു, ഇത് കാലക്രമേണ കോമ്പൗണ്ടിംഗ് വളര്‍ച്ചയിലേക്ക് നയിക്കുന്നു. എന്‍എസ്സിയും ടാക്സ് സേവിംഗ്സ് എഫ്ഡികളും സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ കിഴിവുകള്‍ക്ക് യോഗ്യമാണ്. എന്നാല്‍ പലിശ വരുമാനത്തിന്‍റെ നികുതിയുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട് എന്‍ എസ് സി : നേടിയ പലിശയ്ക്ക് നികുതി നല്‍കേണ്ടതാണ്, പക്ഷേ അത് വീണ്ടും നിക്ഷേപിച്ചതായി കണക്കാക്കുന്നു . ഇത് സെക്ഷന്‍ 80സി പ്രകാരം കിഴിവിന് യോഗ്യമാണ്. അഞ്ചാം വര്‍ഷത്തില്‍ നേടിയ പലിശക്ക് നികുതി നല്‍കേണ്ടതാണ ടാക്സ് സേവിംഗ്സ് എഫ്ഡി: ആദായ നികുതി സ്ലാബ് അനുസരിച്ച് ലഭിക്കുന്ന പലിശക്ക് പൂര്‍ണ്ണമായും നികുതി നല്‍കേണ്ടതാണ്. ഒന്നിലധികം സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തില്‍ ടിഡിഎസ് ബാധകമാണ്. ലോക്ക്-ഇന്‍ കാലയളവ് എന്‍ എസ് സിക്ക് 5 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉണ്ട്. മരണം, കോടതി ഉത്തരവ് തുടങ്ങിയ ചില വ്യവസ്ഥകളില്‍ ഒഴികെ കാലാവധിയെത്തുന്നതിന് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദനീയമല്ല. ടാക്സ് സേവിംഗ്സ് എഫ്ഡിക്ക് 5 വര്‍ഷത്തെ നിര്‍ബന്ധിത ലോക്ക്-ഇന്‍ കാലയളവും ഉണ്ട്, കൂടാതെ അകാല പിന്‍വലിക്കല്‍ അനുവദനീയമല്ല.
കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും.
റിയാദ്: പറഞ്ഞ ശമ്പളവും ഭക്ഷണവും താമസസൗകര്യവുമില്ലാതെ ദുരിതത്തിലായി നാല് മലയാളി യുവാക്കൾ. വിസാ തട്ടിപ്പിനിരയായി റിയാദിൽ കുടുങ്ങിയ അവർ കേളി പ്രവർത്തകരുടെ തുണയിൽ നാടണഞ്ഞു. എറണാകുളം സ്വദേശി മുഹമ്മദ് ഷാഹുൽ എന്ന വിസ ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് റിയാദിലെത്തിയ യുവാക്കൾ ശരിക്കും ചതിയിൽപ്പെടുകയായിരുന്നു. സഹായം തേടി ഇവർ റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. എറണാകുളം അങ്കമാലി സ്വദേശി രാഹുൽ, തൃശൂർ ചാലക്കുടി സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖിൽ എന്നിവരാണ് ഇരകൾ.
റിയാദ്: പറഞ്ഞ ശമ്പളവും ഭക്ഷണവും താമസസൗകര്യവുമില്ലാതെ ദുരിതത്തിലായി നാല് മലയാളി യുവാക്കൾ. വിസാ തട്ടിപ്പിനിരയായി റിയാദിൽ കുടുങ്ങിയ അവർ കേളി പ്രവർത്തകരുടെ തുണയിൽ നാടണഞ്ഞു. എറണാകുളം സ്വദേശി മുഹമ്മദ് ഷാഹുൽ എന്ന വിസ ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് റിയാദിലെത്തിയ യുവാക്കൾ ശരിക്കും ചതിയിൽപ്പെടുകയായിരുന്നു. സഹായം തേടി ഇവർ റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. എറണാകുളം അങ്കമാലി സ്വദേശി രാഹുൽ, തൃശൂർ ചാലക്കുടി സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖിൽ എന്നിവരാണ് ഇരകൾ.
നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ജിയോ ഹോട്സ്റ്റാർ സീരീസ് ആണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'(LUC). വാശി എന്ന ചിത്രത്തിന് ശേഷം വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത റൊമാൻറ്റിക് കോമഡി ഫാമിലി എന്റർടൈനർ ഴോണറിൽ എത്തിയ സീരീസിന് ഒട്ടേറെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. കൂടാതെ സീരീസിനെ പ്രശംസിച്ച് സിനിമ മേഖലയിലെ മുൻനിര താരങ്ങളും രംഗത്ത് എത്തിയിരുന്നു.
മലയാള സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. മലയാളത്തിലെ അപ്കമിംഗ് ലൈനപ്പില്‍ ഏറ്റവും ഹൈപ്പ് നേടിയിരിക്കുന്ന ചിത്രവും ഇതു തന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. യു/ എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് വിവരം.
തിരുവനന്തപുരം:ആശമാർക്കുള്ള ഇൻസെന്‍റീവ് അടക്കമുള്ള എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിന്‍റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു. എൻഎച്ച്എം പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു.ഇന്ന് മുതൽ എട്ടാം തീയതി വരെ കേരളത്തിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്വരെ താപനില ഉയരാം.
ദില്ലി: 54 ഇന്ത്യക്കാരെ വിദേശ കോടതികൾ വധശിക്ഷക്ക് വിധിച്ചതായി കേന്ദ്ര സർക്കാർ. യുഎഇയിൽ 29 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. കുവൈറ്റിൽ മൂന്ന് ഇന്ത്യക്കാർ, ഖത്തറിൽ ഒരാൾ, സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാർക്ക് ശിക്ഷ ഒഴിവാക്കാൻ എംബസികൾ അടക്കം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇവർക്ക് വേണ്ട നിയമസഹായവും നൽകി വരുന്നുണ്ട്. രാജ്യസഭാ എംപി ഹാരിസ് ബീരാനാണ് കേന്ദ്രം മറുപടി നൽകിയത്.
ദില്ലി: ബി ജെ പിയുടെ മഹിള സമൃദ്ധി പദ്ധതി അന്താരാഷ്ട്ര മഹിളാ ദിനമായ മറ്റന്നാൾ മുതൽ നിലവിൽ വരും.ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ദില്ലി സർക്കാർ പുറത്തിറക്കി.