Print this page

പതിനായിരങ്ങൾ കരിക്കകത്തമ്മക്ക് പൊങ്കാല സമർപ്പിച്ചു

Tens of thousands offered Pongala to Karikakathamma Tens of thousands offered Pongala to Karikakathamma
തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായി അറിയപ്പെടുന്ന കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. മാർച്ച് 30 ന് നടന്ന ചടങ്ങിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ക്ഷേത്രസന്നിധിയിലും പരിസരപ്രദേശങ്ങളിലും ഒത്തുചേർന്നത്.
ക്ഷേത്ര തന്ത്രി പുലിയന്നൂർ ഇല്ലത്തെ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ചയ്ക്ക് 2.15-ഓടെ നിവേദ്യം അർപ്പിക്കുന്നതോടെ പൊങ്കാല പൂർത്തിയായി. ക്ഷേത്ര പരിസരവും കിലോമീറ്ററുകളോളം ദൂരത്തുള്ള റോഡുകളും ഭക്തരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. കൊടും ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് സ്ത്രീകളാണ് വരിവരിയായി അടുപ്പുകൂട്ടി ദേവിക്ക് പൊങ്കാല തയാറാക്കിയത്.
ഒരേ ക്ഷേത്രത്തിൽ തന്നെ ദേവി മൂന്ന് ഭാവങ്ങളിൽ കുടികൊള്ളുന്നു എന്നതാണ് കരിക്കകത്തെ പ്രത്യേകത. ശത്രുദോഷം അകറ്റാനും നീതി നടപ്പാക്കാനും ഭക്തർ രക്തചാമുണ്ഡിയെ ആരാധിക്കുന്നു.
ഉത്സവകാലത്ത് ദേവി രഥത്തിൽ ഭക്തജനങ്ങളുടെ ഭവനങ്ങളിലേക്ക് എഴുന്നള്ളുന്ന ഘോഷയാത്ര രണ്ടു ദിവസങ്ങളിലായി നടന്നു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കും കലാരൂപങ്ങൾക്കും പുറമെ ഭക്തർക്കായി വിപുലമായ അന്നദാനവും ശുദ്ധജല വിതരണവും ക്ഷേത്ര കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഒരുക്കിയിരുന്നു.
Rate this item
(0 votes)
Last modified on Monday, 06 April 2026 03:18
Pothujanam

Pothujanam lead author

Latest from Pothujanam