സഹകരണ ബാങ്കിംഗ് രംഗത്ത് ആര്.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ആശങ്ക ഉയര്‍ത്തിയിരിക്കുന്നു: മന്ത്രി
12/3/2020
തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.
2020 മാര്‍ച്ച് 3-ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബാങ്കിംഗ് നിയമഭേദഗതി ബില്‍ 2020 അവതരിപ്പി ക്കുകയുണ്ടായി. ടി ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകള്‍ മൂലം കേരളത്തിലെ സഹകരണ മേഖലയില്‍ ഉണ്ടാകുന്ന പ്രധാന ആശങ്കകള്‍ താഴെ ചൂണ്ടിക്കാട്ടുന്നു.
ബാങ്കിംഗ് റഗുലേഷന് ആക്ട് 1949 അഞ്ചാമത് പാര്‍ട്ടില്‍ ലൈസന്‍സ്ഡ് സഹകരണ ബാങ്കുകള്‍ക്ക് ബാധകമായ വ്യവസ്ഥകളിലെ 7(1) ആയി ഉള്‍പ്പെടുത്തിയിരുന്ന ലൈസന്‍സ്ഡ് സഹകരണബാങ്കു കള്‍ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ -ബാങ്ക്- ബാങ്കര - ബാങ്കിംഗ് - എന്ന പദങ്ങള്‍ പേരി നോട് ചേര്‍ക്കാന്‍ പാടില്ല എന്ന വ്യവസ്ഥ 2020-ലെ ബാങ്കിംഗ് നിയമഭേദഗതി ബില്ലില്‍ BR ആക്ടി ന്റെ സെഷന് 3-ല്‍ സബ്സിറ്റിറ്റ്യൂട്ട് ചെയ്ത് ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു
ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ പദങ്ങള്‍ സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ അവരുടെ പേരിനോടൊപ്പം ഉപയോഗിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ BR ആക്ടിന്റെ പാര്‍ട്ട് അഞ്ചില്‍ നേരത്തെ ഉണ്ടായിരുന്നു എങ്കിലും കേരളത്തിലെ PACS കളും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും അവരുടെ പേരിനൊപ്പം -ബാങ്ക്- എന്ന പദം വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ ഉപയോഗിച്ചു വരുന്നതും ഇതിന് RBI ഉള്‍പ്പെടെയുള്ള റഗുലേറ്റര്‍ ബാങ്കുകള്‍ തടസം നില് ക്കാത്തതുമാണ്. 2020-ലെ ബാങ്കിംഗ് നിയമഭേദഗതി ബില്‍ പ്രകാരം BR ആക്ടിന്റെ പൊതുവ്യവസ്ഥ കള്‍ക്കൊപ്പം ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയതുമൂലം PACS കള്‍ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും -ബാങ്ക്- എന്ന പദം അവരുടെ പേരിനൊപ്പം ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന് പ്രത്യേക മായി നിഷ്കര്ഷിക്കാനിടയുണ്ട് എന്ന ആശങ്ക നിലനില്ക്കുന്നു. ഇങ്ങനെ വരുന്ന പക്ഷം PACSകള്‍ ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും പൊതുജനങ്ങള്‍ക്കിടയില്‍ -ബാങ്ക്- എന്ന നിലയി ലുള്ള ഇമേജിന് കോട്ടം തട്ടിയേക്കാം.
സഹകരണപ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ തിരസ്കരണമാണ് വകുപ്പ് 12(1)ല്‍ പുതു തായി സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സഹകരണസംഘങ്ങളുടെ ഓഹരി ഉടമകള്‍ അതിന്റെ അംഗങ്ങളാണ്. എന്നാല്‍ സെഷന് 12-ലെ ഭേദഗതി പ്രകാരം സഹകരണസംഘങ്ങളുടെ ഓഹരിഘടനയെ സ്വകാര്യ കമ്പനികളുടെ ഓഹരി ഘടനയോട് സമാനമാക്കിയിരിക്കുകയാണ്. സഹകരണതത്വങ്ങള്‍ പ്രകാരം സംഘങ്ങളുടെഓഹരി അതിന്റെ മുഖവിലയില്‍ (FACE VALUE) അംഗങ്ങള്‍ക്ക് മാത്രമേ നല്‍കാവൂ. എന്നാല്‍ ഭേദഗതി നിയ മപ്രകാരം സംഘങ്ങളുടെ ഓഹരി മുഖവിലയിലോ, അതിനെ അധികരിച്ചുള്ള പ്രിമിയം വിലയി ലോ, സാധാരണ ഓഹരിയായോ, മുന്‍ഗണനാ ഓഹരിയായോ, പ്രത്യേകഓഹരിയായോനല്കാം. അതുപോലെ തന്നെ എല്ലാ സഹകരണ ബാങ്കുകള്‍ക്കും അവരുടെ പ്രവര്‍ത്തന പരിധിയില്‍ വരു ന്ന ബാങ്കിന്റെ അംഗങ്ങള്‍ക്കും അംഗങ്ങളല്ലാത്തവര്‍ക്കും ഡിബഞ്ചറും ബോണ്ടും വില്‍ക്കാം. ഈ വ്യവസ്ഥ സഹകരണതത്വങ്ങള്‍ക്ക് വിരുദ്ധവും അംഗങ്ങളുടെ താല്പര്യങ്ങള്ക്ക് എതിരുമാണ് എന്ന് കാണുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന സ്വഭാവത്തെ തന്നെ നിരാകരിച്ചു കൊണ്ട് കമ്പനി നിയമത്തോട് സഹകരണ സംഘങ്ങളെ തുലനപ്പെടുത്തുക എന്നത് നീതീകരി ക്കാനാവില്ല.
2020-ലെ ബാങ്കിംഗ് നിയമഭേദഗതി ബില്ലില്‍ 36AAA വ്യവസ്ഥയോട് കൂട്ടിച്ചേര്‍ത്ത പുതിയ വ്യവസ്ഥ സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്.
നേരത്തെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍/ബാങ്കുകളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമി ക്കാനുള്ള അധികാരം മാത്രമായിരുന്നു കേന്ദ്രസര്‍ക്കാരില്‍/റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായിരു ന്നത്. എന്നാല്‍ കൂട്ടിച്ചേര്‍ത്ത വ്യവസ്ഥ പ്രകാരം സംസ്ഥാന സഹകരണ രജിസ്ട്രാറില്‍ നിക്ഷി പ്തമായിരുന്ന ഭരണപരമായ അധികാരം കൂടെ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിലൂടെ കൈവശ പ്പെടുത്തിയിരിക്കുകയാണ്. ബില്‍ പ്രകാരം എല്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും (സംസ്ഥാന-ജില്ലാസഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍) പിരിച്ചു വിട്ട് അഡ്മി നിസ്ട്രേറ്ററെ നിയമിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം ഉണ്ടായിരിക്കും. പിരിച്ചു വിടുന്നതിന് മുന്‍പ് കേവലം സംസ്ഥാന സര്‍ക്കാരുമായി കണ്‍സള്‍ട്ട് ചെയ്യുക എന്ന കര്‍ത്തവ്യം മാത്രമേ നിര് വ്വഹിക്കേണ്ടതുള്ളൂ. ആയതിനാല്‍, ചിലപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള് കൂടെ റിസര്‍വ് ബാങ്കിലൂടെ നടപ്പാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പഞ്ചാബ് & മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന വലിയ അഴിമതിയെ ചൂണ്ടിക്കാട്ടി രാജ്യ ത്തെ ലൈസന്‍സ്ഡ് സഹകരണബാങ്കുകളുടെ സമ്പൂര്‍ണ്ണമായ നിയന്ത്രണാവകാശം കേന്ദ്രസര്ക്കാ രിലും റിസര്‍വ് ബാങ്കിലും നിക്ഷിപ്തമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം ഈ മേഖലനാളിതുവരെ കൈവരിച്ച ജനകീയ അംഗീകാരത്തിനും ജനാധിപത്യത്തിനും ഭരണഘടനാ തത്വങ്ങള്ക്കുംവിരു ദ്ധമാണ്.മന്ത്രി പറഞ്ഞു.
തിരു: കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. സിഎജി റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരി ക്ക ണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സിഎജി റിപ്പോർട്ടിലെ 41...തുട൪ന്ന് വായിക്കുക
തിരു: ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 3.45 മണിക്കൂർ ചർച്ചക്കുശേഷം സഭ തള്ളി. പ്രമേയം വോട്ടിനിടാനനുവദിക്കാതെ പ്രതിപക...തുട൪ന്ന് വായിക്കുക
തിരു: കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന് എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വര...തുട൪ന്ന് വായിക്കുക
തിരു :കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമ സഭയില്‍വെച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി ക്കുള്ള വിയോജിപ്പ് അടങ്ങിയ പ്രസ്താവന യോടെയാണ് തോമസ് ഐസക് സഭയുടെ മേശപ്പുറത്ത് വെച്ചത്.
കടമെടുപ്പ് കാര്യത്തില്‍ ...തുട൪ന്ന് വായിക്കുക
തിരു: ചെങ്ങന്നൂരും സമീപ മണ്ഡലമായ ആറന്മുളയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ആരാധ നാലയങ്ങളും കൊട്ടാരവും, അവിടത്തെ പള്ളിയോടങ്ങളും, പരമ്പരാഗത വ്യവസായം, ആഭരണ ശാലകള്‍ എന്നിവയെല്ലാം സംരക്ഷിച്ച് പരസ്പരം ബന്ധിപ്പിച്ച് കൊണ്ടും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്...തുട൪ന്ന് വായിക്കുക
തിരു : ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യ പ്പെട്ട് മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ കത്ത്. പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് നിയമസഭയില്‍ പുറത്തുവിട്ടത്. ഇതേ മാതൃകയിലാ ണ്...തുട൪ന്ന് വായിക്കുക
തിരു: പിണറായി വിജയന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയംതള്ളിയത്. സ്വര്ണക്കടത്തില്പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്കി...തുട൪ന്ന് വായിക്കുക
തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...തുട൪ന്ന് വായിക്കുക
തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്ഷന് വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്ഷന് പറ്റേണ്ടവര്ക്കും പെന്ഷന് നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്...തുട൪ന്ന് വായിക്കുക
തിരു: ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വ...തുട൪ന്ന് വായിക്കുക
തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക
തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.