Print this page

യൂറോപ്പിലെ ഏറ്റവും വലിയ മഴയില്‍ തകര്‍ന്ന് ഇറ്റലി

Italy collapses in Europe's heaviest rains Italy collapses in Europe's heaviest rains
വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ ജെനോവൻ പട്ടണമായ റോസിഗ്ലിയോണില്‍, പെയ്യുന്ന ശരാശരി വാർഷിക മഴയുടെ 82.9 ശതമാനമാണ് ഒറ്റ ദിവസം കൊണ്ട് പെയ്ത് പോയത്, 34 ഇഞ്ച് മഴ. ഫ്രാൻസ് അതിർത്തിയായ ഇറ്റലിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയായ ലിഗൂറിയയിലും കനത്ത മഴ പെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ലിഗൂറിയൻ കടൽ തീരത്തുള്ള സവോണ നഗരത്തെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രദേശത്തെ മലയോര മേഖലയിലെ വീടുകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. നദികള്‍ കരകൾ നിറഞ്ഞൊഴുകി.
കെയ്‌റോ മോണ്ടെനോട്ടോയിൽ 20 ഇഞ്ചും വീക്കോമോറസ്സോയിൽ ഏഴ് ഇഞ്ചും മഴ പെയ്തതോടെ അതുവരെയുണ്ടായിരുന്ന ആറ് മണിക്കൂർ, ഒരു മണിക്കൂർ എന്നിങ്ങനെ മഴ പെയ്ത്തിലുണ്ടായിരുന്ന എല്ലാ ദേശീയ റെക്കോര്‍ഡുകളും ഇത്തവണത്തെ മഴ തകര്‍ത്തു.
പ്രതിവർഷം ശരാശരി 50 ഇഞ്ച് മഴ പെയ്യുന്ന ഈ പ്രദേശം ഇര്‍പ്പമേറിയ കാലാവസ്ഥയ്ക്ക് ഏറെ പേരുകേട്ടതാണ്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രങ്ങളില്‍ തെരുവിലൂടെ മഴവെള്ളം കുത്തിയൊഴുകി പോകുന്നത് കാണാം. വീടുകളുടെ ചുമരും മറ്റും വിള്ളല്‍ വീണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഴ ഇപ്പോഴും തുടരുകയാണ്.
ക്വിലിയാനോ പട്ടണത്തിൽ ഒരു പാലം തകർന്നതായി കൊറിയർ ഡെല്ല സെറയുടെ ഓൺലൈൻ സൈറ്റ് റിപ്പോർട്ട് ചെയ്തു. മറ്റൊരു പട്ടണമായ കാമ്പോറോസോയിൽ, മുൻകരുതൽ എന്ന നിലയിൽ കോവിഡ് -19 വാക്സിൻ കേന്ദ്രം അടച്ചുപൂട്ടിയതായി ലാപ്രെസ് വാർത്താ ഏജൻസി പറഞ്ഞു.
ലിഗുറിയയിലെ ഏറ്റവും ജനസംഖ്യയുള്ള തുറമുഖ നഗരമായ ജെനോവയിലെ സ്കൂളുകൾ അടച്ചുപൂട്ടാനും പാർക്കുകളും ശ്മശാനങ്ങളും അടയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഓപ്പൺ എയർ മാർക്കറ്റുകളും കായിക കേന്ദ്രങ്ങളും അടച്ചു. ഈ ആഴ്ചയില്‍ ഏതാണ്ടെല്ലാ ദിവസവും ശക്തമായ മഴയാണ് ഇറ്റലിയില്‍ അനുഭവപ്പെട്ടത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam